ന്യൂഡൽഹി: ലാവ്ലിൻ കേസ് പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിവച്ചു. ഹർജിക്കാരായ മുൻ കെഎസ്ഇബി ഉദ്യോഗസ്ഥർ കസ്തൂരിരംഗ അയ്യരും ആർ. ശിവദാസനും നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. അടുത്ത മാസമായിരിക്കും കേസ് പരിഗണിക്കുക. കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ നാലാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാർ പ്രത്യേക അപേക്ഷയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കസ്തൂരിരംഗ അയ്യരും ആർ. ശിവദാസനും നൽകിയ ഹർജികളാണ് ജസ്റ്റീസുമാരായ എൻ.വി. രമണയും അബ്ദുൾ നസീറും പരിഗണിച്ചത്.
ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കസ്തൂരിരംഗ അയ്യരും ആർ. ശിവദാസനും നൽകിയ ഹർജികളാണ് ജസ്റ്റീസുമാരായ എൻ.വി. രമണയും അബ്ദുൾ നസീറും പരിഗണിച്ചത്.