ന്യുയോർക്ക്: യുഎസിനെ നടുക്കി ന്യുയോർക്ക് നഗരത്തിൽ ബംഗ്ലാദേശ് വംശജൻ നടത്തിയ നാടൻബോംബ് സ്ഫോടനത്തിൽ അക്രമിയുൾപ്പെടെ നാലു പേർക്കു പരിക്കേറ്റു.
അക്രമിയെന്നു സംശയിക്കുന്ന അകായത് ഉല്ല എന്ന 27കാരനെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് മാൻഹാട്ടനിലെ ടൈംസ് സ്ക്വയറിനും പോർട്ട് അഥോറിറ്റി ബസ് ടെർമിനലിനും ഇടയിലുള്ള സബ്വേയിൽ സ്ഫോടനമുണ്ടായത്. ഓഫീസിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ നഗരത്തിൽ വലിയ തിരക്കുണ്ടായിരുന്നു. ദേഹത്ത് പൈപ്പ് ബോംബും ബാറ്ററി പാക്കറ്റും കെട്ടിവച്ചാണ് അക്രമി എത്തിയത്. സ്ഫോടനത്തെത്തുടർന്നു സബ്വേയിൽ പുകനിറഞ്ഞു.
സ്ഫോടനവിവരം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചുവെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.മാൻഹാട്ടനിൽ സ്ഫോ ടനം നടന്നതായി ന്യുയോർക്ക് പോലീസ് ട്വിറ്ററിൽ അറിയിച്ചിരുന്നു. ബംഗ്ലാ വംശജനായ അക്രമിയുടെ താമസസ്ഥലം ബ്രൂക്ലിനിലാണെന്നു കണ്ടെത്തി.
ഇസ്ലാമിക ഗ്രൂപ്പുകളുമായി അക്രമിക്കു ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു. ഇത് ഭീകരാക്രമണം തന്നെയാണെന്നു ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോയും പോലീസ് കമ്മീഷണർ ജെയിംസ് പി ഒനീലും പറഞ്ഞു.
അക്രമിയെന്നു സംശയിക്കുന്ന അകായത് ഉല്ല എന്ന 27കാരനെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് മാൻഹാട്ടനിലെ ടൈംസ് സ്ക്വയറിനും പോർട്ട് അഥോറിറ്റി ബസ് ടെർമിനലിനും ഇടയിലുള്ള സബ്വേയിൽ സ്ഫോടനമുണ്ടായത്. ഓഫീസിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ നഗരത്തിൽ വലിയ തിരക്കുണ്ടായിരുന്നു. ദേഹത്ത് പൈപ്പ് ബോംബും ബാറ്ററി പാക്കറ്റും കെട്ടിവച്ചാണ് അക്രമി എത്തിയത്. സ്ഫോടനത്തെത്തുടർന്നു സബ്വേയിൽ പുകനിറഞ്ഞു.
സ്ഫോടനവിവരം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചുവെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.മാൻഹാട്ടനിൽ സ്ഫോ ടനം നടന്നതായി ന്യുയോർക്ക് പോലീസ് ട്വിറ്ററിൽ അറിയിച്ചിരുന്നു. ബംഗ്ലാ വംശജനായ അക്രമിയുടെ താമസസ്ഥലം ബ്രൂക്ലിനിലാണെന്നു കണ്ടെത്തി.
ഇസ്ലാമിക ഗ്രൂപ്പുകളുമായി അക്രമിക്കു ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു. ഇത് ഭീകരാക്രമണം തന്നെയാണെന്നു ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോയും പോലീസ് കമ്മീഷണർ ജെയിംസ് പി ഒനീലും പറഞ്ഞു.