ഇസ്ലാമാബാദ്: പാനമ രേഖകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ തുടർച്ചയായി ഹാജരാവാതിരുന്ന മുൻ പാക് ധനമന്ത്രി ഇഷാക്ധറിനെ അക്കൗണ്ടബിലിറ്റി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ധർ ലണ്ടനിൽ ചികിത്സയിലാണ്.
വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നാണ് 67കാരനായ ധറിനെതിരേ എൻഎബി രജിസ്റ്റർ ചെയ്ത കേസ്. മൂന്നു ദിവസത്തിനകം ബോണ്ട് സമർപ്പിച്ചില്ലെങ്കിൽ ധറിന്റെ സ്വത്ത് മരവിപ്പിക്കണമെന്ന് അധികൃതർക്കു കോടതി നിർദേശം നൽകി. തുടർന്നു കേസ് 14ന് അവധിക്കു വച്ചു. ഇന്നലെ കോടതിയിൽ ഹാജരായ അഭിഭാഷകൻ ധറിന്റെ മെഡിക്കൽ രേഖകൾ കോടതിയിൽ സമർപ്പിച്ചെങ്കിലും ഇതു സ്വീകരിക്കാൻ ജഡ്ജി തയാറായില്ല. തുടർന്നു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ധനകാര്യമന്ത്രി പദവിയിൽനിന്നു മൂന്നു മാസത്തെ അവധിയെടുത്താണു ധർ ചികിത്സയ്ക്കായി ലണ്ടനിൽ പോയത്.
വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നാണ് 67കാരനായ ധറിനെതിരേ എൻഎബി രജിസ്റ്റർ ചെയ്ത കേസ്. മൂന്നു ദിവസത്തിനകം ബോണ്ട് സമർപ്പിച്ചില്ലെങ്കിൽ ധറിന്റെ സ്വത്ത് മരവിപ്പിക്കണമെന്ന് അധികൃതർക്കു കോടതി നിർദേശം നൽകി. തുടർന്നു കേസ് 14ന് അവധിക്കു വച്ചു. ഇന്നലെ കോടതിയിൽ ഹാജരായ അഭിഭാഷകൻ ധറിന്റെ മെഡിക്കൽ രേഖകൾ കോടതിയിൽ സമർപ്പിച്ചെങ്കിലും ഇതു സ്വീകരിക്കാൻ ജഡ്ജി തയാറായില്ല. തുടർന്നു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ധനകാര്യമന്ത്രി പദവിയിൽനിന്നു മൂന്നു മാസത്തെ അവധിയെടുത്താണു ധർ ചികിത്സയ്ക്കായി ലണ്ടനിൽ പോയത്.