ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സിനിമയുടെ കഥ ജീവിതത്തിൽ പ്രാവർത്തികമാക്കി ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെയും കാമുകനെയും ആധാർ കുടുക്കി. തെലുങ്കാന നാഗർകർണൂൽ ജില്ലയിലെ സ്വാതി റെഡ്ഡിയും കാമുകൻ രാജേഷുമാണ് പിടിയിലായത്. ഭർത്താവ് സുധാകർ റെഡ്ഡിയെ സ്വാതിയും രാജേഷും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടിനുള്ളിൽവച്ച് കത്തിച്ച് തെളിവു നശിപ്പിച്ചു. തുടർന്ന് രാജേഷിന്റെ മുഖം ആസിഡ് ഒഴിച്ച് തിരിച്ചറിയാത്തവിധമാക്കിയശേഷം സുധാകറിന്റെ മുഖത്ത് ആസിഡ് വീണെന്നു വീട്ടുകാരെ അറിയിച്ചു.
സുധാകറിന്റെ വീട്ടുകാർ വേഗംതന്നെ ആശുപത്രിയിൽ എത്തിച്ച് രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ സുധാകറിന്റെ രൂപത്തിലേക്ക് ആക്കിയെടുത്തു. എന്നാൽ, തങ്ങളുടെ മകന്റെ പെരുമാറ്റത്തിൽ അപാകതയുണ്ടെന്നു തിരിച്ചറിഞ്ഞ സുധാകറിന്റെ വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ആധാർ ഉപയോഗിച്ച് കൈരേഖ പരിശോധിക്കുകയും യഥാർഥ സുധാകർ അല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണു സിനിമാക്കഥ ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. നവംബർ 26നാണ് സുധാകറിനെ കൊലപ്പെടുത്തിയത്. ഉറക്കത്തിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടിലെത്തിച്ച് തീയിടുകയായിരുന്നു.
തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ അഭിനയിച്ച ‘യെവഡു’എന്ന സിനിമ സമാനകഥയാണു പറയുന്നത്.
സുധാകറിന്റെ വീട്ടുകാർ വേഗംതന്നെ ആശുപത്രിയിൽ എത്തിച്ച് രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സർജറിയിലൂടെ സുധാകറിന്റെ രൂപത്തിലേക്ക് ആക്കിയെടുത്തു. എന്നാൽ, തങ്ങളുടെ മകന്റെ പെരുമാറ്റത്തിൽ അപാകതയുണ്ടെന്നു തിരിച്ചറിഞ്ഞ സുധാകറിന്റെ വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ആധാർ ഉപയോഗിച്ച് കൈരേഖ പരിശോധിക്കുകയും യഥാർഥ സുധാകർ അല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണു സിനിമാക്കഥ ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. നവംബർ 26നാണ് സുധാകറിനെ കൊലപ്പെടുത്തിയത്. ഉറക്കത്തിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കാട്ടിലെത്തിച്ച് തീയിടുകയായിരുന്നു.
തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ അഭിനയിച്ച ‘യെവഡു’എന്ന സിനിമ സമാനകഥയാണു പറയുന്നത്.