കോയന്പത്തൂർ: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. വേലാണ്ടിപാളയം സുൽത്താന്റെ മകൻ യാസർ അറാഫത്ത് (19), മേട്ടുപ്പാളയം വെങ്കിടേഷിന്റെ മകൻ വെള്ളിങ്കിരി (16) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ ഇരുവരും യാസർ അരാഫത്തിന്റെ വല്യച്്ഛന്റെ മകന്റെ വിവാഹത്തിനുള്ള ഏർപ്പാടുകൾക്കായി പോത്തന്നൂരിലെ കല്യാണമണ്ഡപത്തിലേക്കുപോയി പുലർച്ചെ വീട്ടിലേക്കു മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.
അവിനാശിലിംഗം യൂണിവേഴ്സിറ്റിക്കു സമീപത്തായി തടാകം റോഡിൽനിന്നും ഇഷ്ടികയുമായി വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
യാസർ അരാഫത്ത് രണ്ടാംവർഷ ബിരുദ വിദ്യാർഥിയും വെള്ളിങ്കിരി പ്ലസ് വണ്‍ വിദ്യാർഥിയുമാണ്. ലോറിഡ്രൈവർ രാമനാഥപുരം ചിന്നകറുപ്പനെ പോലീസ് പിടികൂടി.
സുഹൃത്തുക്കളായ ഇരുവരും യാസർ അരാഫത്തിന്റെ വല്യച്്ഛന്റെ മകന്റെ വിവാഹത്തിനുള്ള ഏർപ്പാടുകൾക്കായി പോത്തന്നൂരിലെ കല്യാണമണ്ഡപത്തിലേക്കുപോയി പുലർച്ചെ വീട്ടിലേക്കു മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.
അവിനാശിലിംഗം യൂണിവേഴ്സിറ്റിക്കു സമീപത്തായി തടാകം റോഡിൽനിന്നും ഇഷ്ടികയുമായി വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
യാസർ അരാഫത്ത് രണ്ടാംവർഷ ബിരുദ വിദ്യാർഥിയും വെള്ളിങ്കിരി പ്ലസ് വണ്‍ വിദ്യാർഥിയുമാണ്. ലോറിഡ്രൈവർ രാമനാഥപുരം ചിന്നകറുപ്പനെ പോലീസ് പിടികൂടി.