അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 66.75 ശതമാനം പോളിംഗ്. 68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്പു പ്രഖ്യാപിച്ചിരുന്നത്.
2012ൽ ഗുജറാത്തിലെ 182 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 71.32 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച 89 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. ആദിവാസിമേഖലയായ നർമദ ജില്ലയിൽ 79.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
2012ൽ ഗുജറാത്തിലെ 182 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 71.32 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച 89 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. ആദിവാസിമേഖലയായ നർമദ ജില്ലയിൽ 79.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി.