ദാകോർ (ഗുജറാത്ത്): ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന ചർച്ചകളെല്ലാം ഒഴിവാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെക്കുറിച്ചു മാത്രമാണു സംസാരിക്കുന്നതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് അജണ്ട മോദി അടിക്കടി മാറ്റുകയാണ്. ഇപ്പോൾ പ്രധാനമന്ത്രിക്കു സംസാരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ രാഹുൽ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം തുടങ്ങിയതു നർമദ പ്രശ്നം ഉയർത്തിക്കാട്ടിയാണ്. നദീജലം കിട്ടുന്നില്ലെന്നു നാലഞ്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങൾ പറഞ്ഞുതുടങ്ങി. ഇതോടെ മറ്റ് പിന്നോക്കവിഭാഗക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചായി ബിജെപിയുടെ ചർച്ച. തങ്ങൾക്കുവേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന് അവർ പറഞ്ഞതോടെ, 22 വർഷത്തെ ഭരണത്തിൽ ഗുജറാത്തിൽ കൊണ്ടുവന്ന വികസനത്തെക്കുറിച്ചായി ചർച്ച.
"പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗം ശ്രദ്ധിച്ചു. 90 ശതമാനം സമയവും മോദി, അദ്ദേഹത്തെക്കുറിച്ചുതന്നെയാണു സംസാരിച്ചത്. തെരഞ്ഞെടുപ്പ് മോദിയെക്കുറിച്ചോ എന്നെക്കുറിച്ചോ അല്ല, ബിജെപിയെക്കുറിച്ചോ കോൺഗ്രസിനെക്കുറിച്ചോ അല്ല. മറിച്ച് ഗുജറാത്തിലെ വികസനത്തെക്കുറിച്ചുള്ളതാണ്. ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ച് മോദി തെരഞ്ഞെടുപ്പ് റാലികളിലൊന്നും പറയുന്നില്ല. അഴിമതി പ്രശ്നത്തിൽ അദ്ദേഹം മൗനം തുടരുകയാണ്. പട്ടേൽ വംശജരും ദളിതരും അങ്കണവാടി ജീവനക്കാരുമുൾപ്പെടെ വിവിധവിഭാഗക്കാരുടെ സമരത്തിലും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല’-രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരേ മോശം പദപ്രയോഗം നടത്തരുതെന്നു കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ഓർമിപ്പിച്ചു. സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുപയോഗിച്ച് ബിജെപിയെയും മോദിയും കോൺഗ്രസ് പരാജയപ്പെടുത്തുമെന്നും രാഹുൽ വ്യക്തമാക്കി. ദാകോറിലെ രൻചോദ് രാജിമന്ദിറിലെ ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണു രാഹുൽ രണ്ടാംദിവസത്തെ പ്രചാരണം തുടങ്ങിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം തുടങ്ങിയതു നർമദ പ്രശ്നം ഉയർത്തിക്കാട്ടിയാണ്. നദീജലം കിട്ടുന്നില്ലെന്നു നാലഞ്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങൾ പറഞ്ഞുതുടങ്ങി. ഇതോടെ മറ്റ് പിന്നോക്കവിഭാഗക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചായി ബിജെപിയുടെ ചർച്ച. തങ്ങൾക്കുവേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന് അവർ പറഞ്ഞതോടെ, 22 വർഷത്തെ ഭരണത്തിൽ ഗുജറാത്തിൽ കൊണ്ടുവന്ന വികസനത്തെക്കുറിച്ചായി ചർച്ച.
"പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗം ശ്രദ്ധിച്ചു. 90 ശതമാനം സമയവും മോദി, അദ്ദേഹത്തെക്കുറിച്ചുതന്നെയാണു സംസാരിച്ചത്. തെരഞ്ഞെടുപ്പ് മോദിയെക്കുറിച്ചോ എന്നെക്കുറിച്ചോ അല്ല, ബിജെപിയെക്കുറിച്ചോ കോൺഗ്രസിനെക്കുറിച്ചോ അല്ല. മറിച്ച് ഗുജറാത്തിലെ വികസനത്തെക്കുറിച്ചുള്ളതാണ്. ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ച് മോദി തെരഞ്ഞെടുപ്പ് റാലികളിലൊന്നും പറയുന്നില്ല. അഴിമതി പ്രശ്നത്തിൽ അദ്ദേഹം മൗനം തുടരുകയാണ്. പട്ടേൽ വംശജരും ദളിതരും അങ്കണവാടി ജീവനക്കാരുമുൾപ്പെടെ വിവിധവിഭാഗക്കാരുടെ സമരത്തിലും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല’-രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരേ മോശം പദപ്രയോഗം നടത്തരുതെന്നു കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ഓർമിപ്പിച്ചു. സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുപയോഗിച്ച് ബിജെപിയെയും മോദിയും കോൺഗ്രസ് പരാജയപ്പെടുത്തുമെന്നും രാഹുൽ വ്യക്തമാക്കി. ദാകോറിലെ രൻചോദ് രാജിമന്ദിറിലെ ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണു രാഹുൽ രണ്ടാംദിവസത്തെ പ്രചാരണം തുടങ്ങിയത്.