അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂംറയുടെ മുത്തച്ഛൻ സന്തോക് സിംഗ് ബൂംറ(84)യുടെ മൃതദേഹം സബർമതി നദിയിൽകണ്ടെത്തി. ഇദ്ദേഹത്തെ രണ്ട് ദിവസമായി കാണാനില്ലെന്നു പരാതി ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണു സന്തോക് സിംഗ് ബൂംറയുടെ മൃതദേഹം ലഭിച്ചത്. മരുമകൾ രജീന്ദർ ബൂംറ വെള്ളിയാഴ്ച വസ്ത്രാപുർ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു.
ജസ്പ്രീത് ബൂംറയെ കാണാൻ ഉത്തരാഖണ്ഡിൽനിന്ന് ഡിസംബർ ഒന്നിനാണു സന്തോക് അഹമ്മദാബാദിൽ എത്തിയത്. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാരെ അറിയിക്കാതെ വസ്ത്രാപുരിലേക്കു പോയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണു പരാതിയിൽ പറയുന്നതെന്നു പോലീസ് അറിയിച്ചു.
ജസ്പ്രീത് ബൂംറയെ കാണാൻ ഉത്തരാഖണ്ഡിൽനിന്ന് ഡിസംബർ ഒന്നിനാണു സന്തോക് അഹമ്മദാബാദിൽ എത്തിയത്. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാരെ അറിയിക്കാതെ വസ്ത്രാപുരിലേക്കു പോയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണു പരാതിയിൽ പറയുന്നതെന്നു പോലീസ് അറിയിച്ചു.