മുംബൈ: ഡൽഹി-മുംബൈ വിമാനത്തിൽ സഹയാത്രികൻ തന്നെ അപമാനിച്ചുവെന്ന് ബോളിവുഡ് നടി സൈറ വാസിം. മഹാരാഷ്ട്ര വനിതാ കമ്മീഷന് ഇതു സംബന്ധിച്ചു പരാതി നല്കിയെന്നു സൈറ പറഞ്ഞു.
ശനിയാഴ്ച രാത്രി ഡൽഹിയിൽനിന്നു മുംബൈക്കു തിരിച്ച വിമാനത്തിൽ രണ്ടുമണിക്കൂർ യാത്രയിലുടനീളം പിന്നിലിരുന്ന മധ്യവയസ്കൻ സീറ്റിനിടയിലൂടെ കാലുകൾ നീട്ടിവച്ച് തന്റെ കക്ഷത്തിൽ തൊട്ടുവെന്നാണു നടിയുടെ പരാതി. മുംബൈയിൽ ഇറങ്ങുന്നതിനു മുന്പ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സൈറ ലൈവായി പോസ്റ്റ് ചെയ്തു. ഈ സമയം സീറ്റിനുമുകളിലെ കാബിൻ ലൈറ്റുകൾ തെളിഞ്ഞിട്ടില്ലായിരുന്നുവെന്നു സൈറ പറഞ്ഞു.
വിസ്താര വിമാനക്കന്പനിയും സൈറയോടു ക്ഷമ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ദംഗൽ സിനിമയിലെ നായികയായിരുന്നു സൈറ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു മഹാരാഷ്ട്ര വനിത കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ പറഞ്ഞു. വിമാനത്തിലെ കാബിൻ ജീവനക്കാർ എന്തുകൊണ്ട് സൈറയെ സഹായിച്ചില്ല എന്നതു സംബന്ധിച്ച് അന്വേഷണം നടത്തി വ്യോമയാനമന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വിജയ രഹത്കർ കൂട്ടിച്ചേർത്തു. മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന സൈറയിൽനിന്നു സഹർ പോലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രി ഡൽഹിയിൽനിന്നു മുംബൈക്കു തിരിച്ച വിമാനത്തിൽ രണ്ടുമണിക്കൂർ യാത്രയിലുടനീളം പിന്നിലിരുന്ന മധ്യവയസ്കൻ സീറ്റിനിടയിലൂടെ കാലുകൾ നീട്ടിവച്ച് തന്റെ കക്ഷത്തിൽ തൊട്ടുവെന്നാണു നടിയുടെ പരാതി. മുംബൈയിൽ ഇറങ്ങുന്നതിനു മുന്പ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സൈറ ലൈവായി പോസ്റ്റ് ചെയ്തു. ഈ സമയം സീറ്റിനുമുകളിലെ കാബിൻ ലൈറ്റുകൾ തെളിഞ്ഞിട്ടില്ലായിരുന്നുവെന്നു സൈറ പറഞ്ഞു.
വിസ്താര വിമാനക്കന്പനിയും സൈറയോടു ക്ഷമ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ദംഗൽ സിനിമയിലെ നായികയായിരുന്നു സൈറ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു മഹാരാഷ്ട്ര വനിത കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ പറഞ്ഞു. വിമാനത്തിലെ കാബിൻ ജീവനക്കാർ എന്തുകൊണ്ട് സൈറയെ സഹായിച്ചില്ല എന്നതു സംബന്ധിച്ച് അന്വേഷണം നടത്തി വ്യോമയാനമന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വിജയ രഹത്കർ കൂട്ടിച്ചേർത്തു. മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന സൈറയിൽനിന്നു സഹർ പോലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തി.