നാസിക്: മഹാരാഷ്ട്രയിൽ ഒരു മാസത്തിനിടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴ് പേരെ കൊന്ന പുള്ളിപ്പുലിയെ വെടിവച്ചു വീഴ്ത്തി. ശനിയാഴ്ച രാത്രി നാസിക് ജില്ലയിലെ വാർഖേദയിൽ വച്ചു പുലിയെ കൊന്നതായി ചീഫ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാമ റാവു അറിയിച്ചു.
വാർഖേദ മേഖലയിലാണു പുലി ഏഴു പേരെ കൊന്നത്. ആറു വയസുകാരൻ കുനാൽ പ്രകാശ് അഹിരേ ആയിരുന്നു പുലിയുടെ അവസാനത്തെ ഇര. ഡിസംബർ ഏഴിനായിരുന്നു സംഭവം. വീട്ടിൽനിന്നു കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പുലിയെ കൊല്ലുന്നതിനായി വനം വകുപ്പ് മൂന്നു വേട്ടക്കാരെ നിയോഗിച്ചിരുന്നു. ഡൽഹിയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള വേട്ടക്കാരെയാണ് ഇതിനായി നിയമിച്ചത്. ശനിയാഴ്ച രാത്രി 11.30നു ഹൈദരാബാദിൽനിന്നുള്ള വേട്ടക്കാരൻ നവാബ് മാലിക് പുലിയെ വെടിവച്ചുകൊല്ലുകയായിരുന്നു.
വാർഖേദ മേഖലയിലാണു പുലി ഏഴു പേരെ കൊന്നത്. ആറു വയസുകാരൻ കുനാൽ പ്രകാശ് അഹിരേ ആയിരുന്നു പുലിയുടെ അവസാനത്തെ ഇര. ഡിസംബർ ഏഴിനായിരുന്നു സംഭവം. വീട്ടിൽനിന്നു കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പുലിയെ കൊല്ലുന്നതിനായി വനം വകുപ്പ് മൂന്നു വേട്ടക്കാരെ നിയോഗിച്ചിരുന്നു. ഡൽഹിയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള വേട്ടക്കാരെയാണ് ഇതിനായി നിയമിച്ചത്. ശനിയാഴ്ച രാത്രി 11.30നു ഹൈദരാബാദിൽനിന്നുള്ള വേട്ടക്കാരൻ നവാബ് മാലിക് പുലിയെ വെടിവച്ചുകൊല്ലുകയായിരുന്നു.