ബെയ്റൂട്ട്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തെത്തുടർന്ന് ഗാസയിലും വെസ്റ്റ്ബാങ്കിലും ആരംഭിച്ച പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞു. ഇതേസമയം ലബനനിലെ ബെയ്റൂട്ടിലെ യുഎസ് എംബസിയുടെ സമീപത്തേക്കു പലസ്തീൻ പതാകകൾ വീശി നീങ്ങിയ വൻജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. യുഎസ്, ഇസ്രേലി പതാകകൾ പ്രകടനക്കാർ കത്തിച്ചു.
ഗാസയിൽ ആയുധങ്ങൾ കടത്താൻ ഹമാസ് ഉപയോഗിച്ച തുരങ്കം ഇസ്രേലിസൈന്യം തകർത്തു. ജറുസലമിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ പലസ്തീൻകാരന്റെ കുത്തേറ്റ് ഇസ്രേലി ഗാർഡിനു പരിക്കേറ്റു. ഇന്തോനേഷ്യയിലെ ജക്കാർത്തയിലും മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലും യുഎസ് വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറി.
ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിൽ നിന്നു പിന്മാറാൻ യുഎസിനോട് അറബി വിദേശകാര്യമന്ത്രിമാരുടെ യോഗം അഭ്യർഥിച്ചു.
ഗാസയിൽ ആയുധങ്ങൾ കടത്താൻ ഹമാസ് ഉപയോഗിച്ച തുരങ്കം ഇസ്രേലിസൈന്യം തകർത്തു. ജറുസലമിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ പലസ്തീൻകാരന്റെ കുത്തേറ്റ് ഇസ്രേലി ഗാർഡിനു പരിക്കേറ്റു. ഇന്തോനേഷ്യയിലെ ജക്കാർത്തയിലും മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലും യുഎസ് വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറി.
ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിൽ നിന്നു പിന്മാറാൻ യുഎസിനോട് അറബി വിദേശകാര്യമന്ത്രിമാരുടെ യോഗം അഭ്യർഥിച്ചു.