ന്യൂഡൽഹി: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉന്നതതല കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതരെ സഹായിക്കുന്നതിനായി 1843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീടു നിർമിച്ചു നൽകണമെന്നും ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
പ്രാഥമിക കണക്കനുസരിച്ച് 1843 കോടിയുടെ സഹായം സംസ്ഥാനത്തിന് ഇപ്പോൾ ആവശ്യമുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷമേ അവസാന രൂപം തയാറാക്കാൻ കഴിയൂ. 300 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വകാലത്തേക്ക് 256 കോടി രൂപയും ഇടക്കാലത്തേക്ക് 792 കോടി രൂപയും ദീർഘകാലത്തേക്ക് 795 കോടി രൂപയും അടക്കമാണ് 1843 കോടിരൂപ.
പ്രതിരോധമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു മന്ത്രിമാരും അനുഭാവപൂർവം പ്രതികരിച്ചെന്നാണു പിണറായി വിജയൻ പറഞ്ഞത്.
മത്സ്യത്തൊഴിലാളികൾക്ക് പ്രകൃതിക്ഷോഭത്തെക്കുറിച്ചു കൃത്യമായ വിവരം നൽകുന്നതിനും ഈ വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണം. ഇതിനു സാങ്കേതികവും സാന്പത്തികവുമായ സഹായം കൂടി നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. വിവിധ സേനാ വിഭാഗങ്ങളും തീരസേനയും ചേർന്ന് ഇതുവരെ 3800 മണിക്കൂർ തെരച്ചിൽ നടത്തി. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഗ്രാമീണ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീടു നിർമിച്ചു നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീടോ ഭൂമിയോ ഇല്ലാത്ത 13,436 ഉം ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത 4148 ഉം മത്സ്യത്തൊഴിലാളികൾ ഉണ്ട്.
മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ 23 കപ്പലുകളും എട്ടു ഹെലികോപ്റ്ററുകളും പങ്കെടുത്തുവെന്നു നിർമല സീതാരാമൻ പിണറായി വിജയനെ അറിയിച്ചു. തീരസേനയുടെ ഡോണിയർ വിമാനങ്ങളും തെരച്ചിലിൽചേരും. തെരച്ചിൽ 500 മൈൽ ദൂരത്തേക്കു വ്യാപിപ്പിക്കുമെന്നും ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തുദിവസം കൂടി തെരച്ചിൽ തുടരും. മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ വാണിജ്യ കപ്പലുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സെബി മാത്യു
സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീടു നിർമിച്ചു നൽകണമെന്നും ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
പ്രാഥമിക കണക്കനുസരിച്ച് 1843 കോടിയുടെ സഹായം സംസ്ഥാനത്തിന് ഇപ്പോൾ ആവശ്യമുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷമേ അവസാന രൂപം തയാറാക്കാൻ കഴിയൂ. 300 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വകാലത്തേക്ക് 256 കോടി രൂപയും ഇടക്കാലത്തേക്ക് 792 കോടി രൂപയും ദീർഘകാലത്തേക്ക് 795 കോടി രൂപയും അടക്കമാണ് 1843 കോടിരൂപ.
പ്രതിരോധമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു മന്ത്രിമാരും അനുഭാവപൂർവം പ്രതികരിച്ചെന്നാണു പിണറായി വിജയൻ പറഞ്ഞത്.
മത്സ്യത്തൊഴിലാളികൾക്ക് പ്രകൃതിക്ഷോഭത്തെക്കുറിച്ചു കൃത്യമായ വിവരം നൽകുന്നതിനും ഈ വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണം. ഇതിനു സാങ്കേതികവും സാന്പത്തികവുമായ സഹായം കൂടി നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. വിവിധ സേനാ വിഭാഗങ്ങളും തീരസേനയും ചേർന്ന് ഇതുവരെ 3800 മണിക്കൂർ തെരച്ചിൽ നടത്തി. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഗ്രാമീണ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീടു നിർമിച്ചു നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീടോ ഭൂമിയോ ഇല്ലാത്ത 13,436 ഉം ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത 4148 ഉം മത്സ്യത്തൊഴിലാളികൾ ഉണ്ട്.
മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ 23 കപ്പലുകളും എട്ടു ഹെലികോപ്റ്ററുകളും പങ്കെടുത്തുവെന്നു നിർമല സീതാരാമൻ പിണറായി വിജയനെ അറിയിച്ചു. തീരസേനയുടെ ഡോണിയർ വിമാനങ്ങളും തെരച്ചിലിൽചേരും. തെരച്ചിൽ 500 മൈൽ ദൂരത്തേക്കു വ്യാപിപ്പിക്കുമെന്നും ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തുദിവസം കൂടി തെരച്ചിൽ തുടരും. മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ വാണിജ്യ കപ്പലുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സെബി മാത്യു