അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 68 ശതമാനം പോളിംഗ്. 19 ജില്ലകളിലെ 89 സീറ്റുകളിലേക്കാണ് ഇന്നലെ പോളിംഗ് നടന്നത്. 2.12 കോടി ആളുകൾ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ എ.കെ. ജ്യോതി പറഞ്ഞു. 2012 ൽ ഈ ജില്ലകളിൽ 70.75 ശതമാനമായിരുന്നു പോളിംഗ്.
കച്ച് (66.2%), മോർബി(75%), ജാംനഗർ(65%), സുരേന്ദ്രനഗർ(65%), ദ്വാരക(55%), രാജ്കോട്ട്(62%), ബൊതാദ്(73%),പോർബന്തർ(62), ജുനഗഡ്(58%), അമേ്രലി(65%),ഗിർസോംനാഥ്(63%), ഭവനഗർ(65%), ബറൗച്(64%),നർമദ(75%),സൂറത്ത്(70%),തപി(65%),നവസരി(76%),ദംഗ്(72%), വൽസദ്(70%) എന്നിങ്ങനെയാണു ജില്ലകളിലെ വോട്ടിംഗ് ശതമാനം.
മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. രാജ്കോട്ട് വെസ്റ്റിലെ ബിജെപി സ്ഥാനാർഥിയാണു രൂപാനി.
വോട്ടർമാർക്ക് സ്ലിപ് നല്കുന്ന വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ മിക്കപോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് മന്ദഗതിയിലാണു നടന്നതെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
കച്ച് (66.2%), മോർബി(75%), ജാംനഗർ(65%), സുരേന്ദ്രനഗർ(65%), ദ്വാരക(55%), രാജ്കോട്ട്(62%), ബൊതാദ്(73%),പോർബന്തർ(62), ജുനഗഡ്(58%), അമേ്രലി(65%),ഗിർസോംനാഥ്(63%), ഭവനഗർ(65%), ബറൗച്(64%),നർമദ(75%),സൂറത്ത്(70%),തപി(65%),നവസരി(76%),ദംഗ്(72%), വൽസദ്(70%) എന്നിങ്ങനെയാണു ജില്ലകളിലെ വോട്ടിംഗ് ശതമാനം.
മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. രാജ്കോട്ട് വെസ്റ്റിലെ ബിജെപി സ്ഥാനാർഥിയാണു രൂപാനി.
വോട്ടർമാർക്ക് സ്ലിപ് നല്കുന്ന വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ മിക്കപോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് മന്ദഗതിയിലാണു നടന്നതെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.