ലുനാവാഡ (ഗുജറാത്ത്): പട്ടേൽ സംവരണ വിഷയത്തിൽ കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
ആദ്യമായാണ് പട്ടേൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ നേരിട്ട് ആക്രമിക്കുന്നത്. ഒരിക്കലും നടത്താനാവാത്ത വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനങ്ങൾക്കു നൽകുന്നത്. എങ്ങനെയാണ് കോൺഗ്രസിന് പട്ടേൽ സംവരണം നടപ്പിലാക്കുകയെന്നും മോദി ചോദിച്ചു.
എസ്സി, എസ്ടി, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവ രുടെ സംവരണം കുറച്ചുകൊണ്ട ല്ലാതെ പട്ടേൽ സംവരണം നടപ്പിലാക്കാനാവില്ല. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അല്ലെങ്കിൽ കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ്.
കോൺഗ്രസ് മുസ്ലിംകളോട് പറഞ്ഞിരുന്നത് എല്ലാ സംസ്ഥാനങ്ങളിലും അവർക്ക് സംവരണം അനുവദിക്കുമെന്നാണ്. എന്നിട്ട് സംവരണം അനുവദിച്ചോ. ഇല്ല. ഇന്ന് അവർ മറ്റൊരു വിഭാഗത്തോടും ഇതു തന്നെ പറയുന്നു. ഇനി അവർക്ക് സംവരണം നടത്താൻ സാധിച്ചാൽ അത് എങ്ങനെയായിരിക്കും. ആദിവാസികളുടെയും താഴ്ന്ന ജാതിക്കാരുടെയും സംവരണം പിടിച്ചു പറിക്കേണ്ടിവരും: മോദി പറഞ്ഞു.
കഴിഞ്ഞ മാസം പാട്ടിദാർ അനാമത് ആന്ദോളൻ സമിതി തങ്ങളുടെ പിന്തുണ കോൺഗ്രസിനാണെന്നു പ്രഖ്യാപിച്ചിരുന്നു.
പട്ടേൽ വിഭാഗത്തിന് സംവരണം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതു കോൺഗ്രസിന് വലിയ രാഷ്ട്രീയമുന്നേറ്റം നൽകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ വിഷയത്തിൽകോൺഗ്രസിനെ ആക്രമിക്കാൻ മോദി നേരിട്ടെത്തിയത്.
ആദ്യമായാണ് പട്ടേൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ നേരിട്ട് ആക്രമിക്കുന്നത്. ഒരിക്കലും നടത്താനാവാത്ത വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനങ്ങൾക്കു നൽകുന്നത്. എങ്ങനെയാണ് കോൺഗ്രസിന് പട്ടേൽ സംവരണം നടപ്പിലാക്കുകയെന്നും മോദി ചോദിച്ചു.
എസ്സി, എസ്ടി, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവ രുടെ സംവരണം കുറച്ചുകൊണ്ട ല്ലാതെ പട്ടേൽ സംവരണം നടപ്പിലാക്കാനാവില്ല. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അല്ലെങ്കിൽ കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ്.
കോൺഗ്രസ് മുസ്ലിംകളോട് പറഞ്ഞിരുന്നത് എല്ലാ സംസ്ഥാനങ്ങളിലും അവർക്ക് സംവരണം അനുവദിക്കുമെന്നാണ്. എന്നിട്ട് സംവരണം അനുവദിച്ചോ. ഇല്ല. ഇന്ന് അവർ മറ്റൊരു വിഭാഗത്തോടും ഇതു തന്നെ പറയുന്നു. ഇനി അവർക്ക് സംവരണം നടത്താൻ സാധിച്ചാൽ അത് എങ്ങനെയായിരിക്കും. ആദിവാസികളുടെയും താഴ്ന്ന ജാതിക്കാരുടെയും സംവരണം പിടിച്ചു പറിക്കേണ്ടിവരും: മോദി പറഞ്ഞു.
കഴിഞ്ഞ മാസം പാട്ടിദാർ അനാമത് ആന്ദോളൻ സമിതി തങ്ങളുടെ പിന്തുണ കോൺഗ്രസിനാണെന്നു പ്രഖ്യാപിച്ചിരുന്നു.
പട്ടേൽ വിഭാഗത്തിന് സംവരണം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതു കോൺഗ്രസിന് വലിയ രാഷ്ട്രീയമുന്നേറ്റം നൽകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ വിഷയത്തിൽകോൺഗ്രസിനെ ആക്രമിക്കാൻ മോദി നേരിട്ടെത്തിയത്.