റായ്പുർ: രണ്ട് സബ് ഇൻസ്പെക്ടർമാരുൾപ്പെടെ നാല് സഹപ്രവർത്തകരെ സിആർപിഎഫ് ജവാൻ വെടിവച്ചുകൊന്നു. പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഛത്തീസ്ഗഡിലെ നക്സൽബാധിത മേഖലയായ ബിജാപുർ ജില്ലയിൽ സിആർപിഎഫിന്റെ 168 ാം ബറ്റാലിയന്റെ ക്യാന്പിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
കോൺസ്റ്റബിൾ സനന്ദ് കുമാറാണ് എകെ 47 തോക്കുമായി സഹപ്രവർത്തകരെ ആക്രമിച്ചതെന്ന് ദന്തേവാഡ റേഞ്ച് ഡിഐജി സുന്ദർരാജ് പി. അറിയിച്ചു. വികി ശർമ, മേഘ സിംഗ്, രാജ്വീർ സിംഗ്, ശങ്കര റാവു എന്നിവരാണ് കൊല്ലപ്പെട്ടത്. ഗജാനന്ദ് എന്ന ജവാനാണു പരിക്ക്. കൊല്ലപ്പെട്ടവരുമായി സനന്ദ്കുമാർ നേരത്തെ വഴക്കുണ്ടാക്കിയിരുന്നുവെന്നും പോലീസ് അറിയിച്ചു.
കോൺസ്റ്റബിൾ സനന്ദ് കുമാറാണ് എകെ 47 തോക്കുമായി സഹപ്രവർത്തകരെ ആക്രമിച്ചതെന്ന് ദന്തേവാഡ റേഞ്ച് ഡിഐജി സുന്ദർരാജ് പി. അറിയിച്ചു. വികി ശർമ, മേഘ സിംഗ്, രാജ്വീർ സിംഗ്, ശങ്കര റാവു എന്നിവരാണ് കൊല്ലപ്പെട്ടത്. ഗജാനന്ദ് എന്ന ജവാനാണു പരിക്ക്. കൊല്ലപ്പെട്ടവരുമായി സനന്ദ്കുമാർ നേരത്തെ വഴക്കുണ്ടാക്കിയിരുന്നുവെന്നും പോലീസ് അറിയിച്ചു.