അഹമ്മദാബാദ്: പോർബന്ദറിലെ മൂന്നു ബൂത്തുകളിൽ ബ്ലൂടൂത്ത് സാങ്കേതികവിദ്യയുപയോഗിച്ച് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്തിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പരാതിക്കാരന്റെ മൊബൈൽഫോണിൽ പ്രത്യക്ഷമായ ബ്ലൂടൂത്ത് സിഗ്നലുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽനിന്നുള്ളതല്ല, മറിച്ച് ഒരു പോളിംഗ് ഏജന്റിന്റെ മൊബൈൽ ഫോണിൽനിന്നുള്ളതായിരുന്നുവെന്നു കണ്ടെത്തിയെന്നും ചീഫ് ഇലക്ടറൽ ഓഫീസർ ബി.ബി. സ്വാൻ അറിയിച്ചു.
മുസ്ലിം ഭൂരിപക്ഷമേഖലയായ പോർബന്ദറിലെ മൂന്ന് പോളിംഗ് ബൂത്തുകളിൽ ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള ക്രമക്കേട് നടന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർഥിയുമായ അർജുൻ മോദ്വാഡിയ ആരോപിച്ചിരുന്നു. ബ്ലൂ ടൂത്ത് ഉപയോഗിച്ച് മൊബൈൽ ഫോണുമായി ബന്ധിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ കണ്ടുവെന്നും ഇദ്ദേഹം പരാതിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, മറ്റൊരു മൊബൈലിൽ ഘടിപ്പിച്ചിരുന്ന ബ്ലൂടൂത്തിനെക്കുറിച്ചാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
പരാതിക്കാരന്റെ മൊബൈൽഫോണിൽ പ്രത്യക്ഷമായ ബ്ലൂടൂത്ത് സിഗ്നലുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽനിന്നുള്ളതല്ല, മറിച്ച് ഒരു പോളിംഗ് ഏജന്റിന്റെ മൊബൈൽ ഫോണിൽനിന്നുള്ളതായിരുന്നുവെന്നു കണ്ടെത്തിയെന്നും ചീഫ് ഇലക്ടറൽ ഓഫീസർ ബി.ബി. സ്വാൻ അറിയിച്ചു.
മുസ്ലിം ഭൂരിപക്ഷമേഖലയായ പോർബന്ദറിലെ മൂന്ന് പോളിംഗ് ബൂത്തുകളിൽ ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള ക്രമക്കേട് നടന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർഥിയുമായ അർജുൻ മോദ്വാഡിയ ആരോപിച്ചിരുന്നു. ബ്ലൂ ടൂത്ത് ഉപയോഗിച്ച് മൊബൈൽ ഫോണുമായി ബന്ധിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ കണ്ടുവെന്നും ഇദ്ദേഹം പരാതിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, മറ്റൊരു മൊബൈലിൽ ഘടിപ്പിച്ചിരുന്ന ബ്ലൂടൂത്തിനെക്കുറിച്ചാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.