കാഠ്മണ്ഡു: നേപ്പാൾ പൊതുതെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് ലീഡ്. 49 മണ്ഡലങ്ങളിലെ ഫലം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. 40 എണ്ണം ഇടതു പാർട്ടികൾ നേടി. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസിന് ആറു സീറ്റുകൾ ലഭിച്ചു. രണ്ടു ചെറിയ പാർട്ടികൾക്ക് ഓരോ സീറ്റുകൾ ലഭിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(ഏകീകൃത മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) 28ഉം സഖ്യകക്ഷിയായ സിപിഎൻ മാവോയിസ്റ്റ് സെന്റർ 12ഉം സീറ്റുകൾ നേടി.
ഇടതുസഖ്യം അധികാരത്തിലേറുമെന്നാണു സൂചന. പാർലമെന്റിലെ ജനപ്രതിനിധിസഭയിൽ 275 സീറ്റുകളാണുള്ളത്. 165 ലാണു തെരഞ്ഞെടുപ്പ്. ശേഷിക്കുന്ന സീറ്റുകൾ പ്രോപ്പോഷണൽ സംവിധാനത്തിലാണു നിശ്ചയിക്കുക.
പ്രവിശ്യാ അസംബ്ലിയിലെ 330 സീറ്റുകളിലും തെരഞ്ഞെടുപ്പു നടന്നു. ഇടതുസഖ്യം 46 സീറ്റുകൾ നേടി. നേപ്പാളി കോൺഗ്രസിന് ആറു സീറ്റുകൾ മാത്രമാണു ലഭിച്ചത്.
വർഷങ്ങളായി തുടരുന്ന രാഷ്ട്രീയാസ്ഥിരതയ്ക്ക് ഈ തെരഞ്ഞെടുപ്പോടെ അന്ത്യമാകുമെന്നു പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 11 വർഷത്തിനിടെ 10 പ്രധാനമന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(ഏകീകൃത മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) 28ഉം സഖ്യകക്ഷിയായ സിപിഎൻ മാവോയിസ്റ്റ് സെന്റർ 12ഉം സീറ്റുകൾ നേടി.
ഇടതുസഖ്യം അധികാരത്തിലേറുമെന്നാണു സൂചന. പാർലമെന്റിലെ ജനപ്രതിനിധിസഭയിൽ 275 സീറ്റുകളാണുള്ളത്. 165 ലാണു തെരഞ്ഞെടുപ്പ്. ശേഷിക്കുന്ന സീറ്റുകൾ പ്രോപ്പോഷണൽ സംവിധാനത്തിലാണു നിശ്ചയിക്കുക.
പ്രവിശ്യാ അസംബ്ലിയിലെ 330 സീറ്റുകളിലും തെരഞ്ഞെടുപ്പു നടന്നു. ഇടതുസഖ്യം 46 സീറ്റുകൾ നേടി. നേപ്പാളി കോൺഗ്രസിന് ആറു സീറ്റുകൾ മാത്രമാണു ലഭിച്ചത്.
വർഷങ്ങളായി തുടരുന്ന രാഷ്ട്രീയാസ്ഥിരതയ്ക്ക് ഈ തെരഞ്ഞെടുപ്പോടെ അന്ത്യമാകുമെന്നു പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 11 വർഷത്തിനിടെ 10 പ്രധാനമന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്.