ന്യൂഡൽഹി: വൻകിട കെട്ടിട നിർമാണങ്ങൾക്ക് പാരിസ്ഥിതിക അനുമതി തേടുന്നതിൽ ഇളവ് നൽകിയ കേന്ദ്രസർക്കാർ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. 20,000 മുതൽ ഒന്നര ലക്ഷം വരെ ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിട നിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതി തേടണമെന്ന ചട്ടങ്ങളിൽ ഇളവു വരുത്തി 2016ൽ കൊണ്ടുവന്ന വിജ്ഞാപനമാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്.
സർക്കാരിന്റെ വിജ്ഞാപനം പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതാണെന്നു ട്രൈബ്യൂണൽ വ്യക്തമാക്കി. വൻകിട കെട്ടിട നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു മാന്ദ്യമുണ്ടാക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് 2016ൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയത്.
നിർമാണങ്ങൾക്കു മുനിസിപ്പൽ തലത്തിലെ അനുമതി മതിയെന്നും ചട്ടലംഘനമില്ലെന്നു പരിസ്ഥിതി ഓഡിറ്റർമാർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നുമായിരുന്നു പുതിയ വിജ്ഞാപനത്തിൽ ഉണ്ടാക്കിയിരുന്നത്.
ഈ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് ചൂണ്ടിക്കാട്ടി. 20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടനിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതി നൽകേണ്ടതു സംസ്ഥാനതല സമിതികളാണെന്നു വ്യക്തമാക്കിയ ട്രൈബ്യൂണൽ, മുനിസിപ്പാലിറ്റി തലത്തിൽ സമിതികൾ രൂപീകരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി.
പാവപ്പെട്ടവർക്കു ഭവനനിർമാണത്തിനുവേണ്ടിയും വ്യവസായ അനുകൂല സാഹചര്യം ഒരുക്കുന്നതിനുമാണ് ഇളവ് കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം. എന്നാൽ, പരിസ്ഥിതി നശിപ്പിച്ചു കൊണ്ടല്ല ഇവ നടപ്പിലാക്കേണ്ടതെന്നു ട്രൈബ്യൂണൽ നിരീക്ഷിച്ചു.
വൻകിട കെട്ടിട നിർമാണങ്ങൾക്കു പരിസ്ഥിതി അനുമതിയിൽ ഇളവ് നൽകിയുള്ള വിജ്ഞാപനത്തിൽ വായു, ജല നിയമ പ്രകാരമുള്ള അനുമതികൾ വേണ്ടെന്ന നിലപാട് ശരിയല്ല. സംസ്ഥാന നിയമങ്ങൾക്കുമേൽ കടന്നുകയറുന്ന രീതിയിൽ വിജ്ഞാപനം ഇറക്കരുതെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
സർക്കാരിന്റെ വിജ്ഞാപനം പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതാണെന്നു ട്രൈബ്യൂണൽ വ്യക്തമാക്കി. വൻകിട കെട്ടിട നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു മാന്ദ്യമുണ്ടാക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് 2016ൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയത്.
നിർമാണങ്ങൾക്കു മുനിസിപ്പൽ തലത്തിലെ അനുമതി മതിയെന്നും ചട്ടലംഘനമില്ലെന്നു പരിസ്ഥിതി ഓഡിറ്റർമാർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നുമായിരുന്നു പുതിയ വിജ്ഞാപനത്തിൽ ഉണ്ടാക്കിയിരുന്നത്.
ഈ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് ചൂണ്ടിക്കാട്ടി. 20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടനിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതി നൽകേണ്ടതു സംസ്ഥാനതല സമിതികളാണെന്നു വ്യക്തമാക്കിയ ട്രൈബ്യൂണൽ, മുനിസിപ്പാലിറ്റി തലത്തിൽ സമിതികൾ രൂപീകരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി.
പാവപ്പെട്ടവർക്കു ഭവനനിർമാണത്തിനുവേണ്ടിയും വ്യവസായ അനുകൂല സാഹചര്യം ഒരുക്കുന്നതിനുമാണ് ഇളവ് കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം. എന്നാൽ, പരിസ്ഥിതി നശിപ്പിച്ചു കൊണ്ടല്ല ഇവ നടപ്പിലാക്കേണ്ടതെന്നു ട്രൈബ്യൂണൽ നിരീക്ഷിച്ചു.
വൻകിട കെട്ടിട നിർമാണങ്ങൾക്കു പരിസ്ഥിതി അനുമതിയിൽ ഇളവ് നൽകിയുള്ള വിജ്ഞാപനത്തിൽ വായു, ജല നിയമ പ്രകാരമുള്ള അനുമതികൾ വേണ്ടെന്ന നിലപാട് ശരിയല്ല. സംസ്ഥാന നിയമങ്ങൾക്കുമേൽ കടന്നുകയറുന്ന രീതിയിൽ വിജ്ഞാപനം ഇറക്കരുതെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.