ഗാസിയാബാദ്: രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലക്കേസിൽ പ്രതികളായ മൊനീന്ദർ സിംഗ് പാന്ഥർ, ഇയാളുടെ വീട്ടുജോലിക്കാരൻ സുരേന്ദ്ര കോലി എന്നിവർക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചു.
16 കൊലപാതകക്കേസുകളാണ് ഇരുവർക്കുമെതിരേയുള്ളത്. ഒന്‍പതാമത്തെ കേസിലാണ് ഈ ശിക്ഷ. പാന്ഥറിന്റെ 25 വയസുള്ള വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തി കൊന്നുവെന്നാണു കേസ്.
നോയ്ഡയിലെ നിതാരി വില്ലേജിലുള്ള പാന്ഥറിന്റെ വീടിന്റെ പിന്നാന്പുറത്തുനിന്ന് 16 പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണു കൂട്ടക്കൊല വെളിച്ചത്തുവന്നത്. ഭൂരിഭാഗം അസ്ഥികൂടങ്ങളും കുട്ടികളുടേതായിരുന്നു. കോലി ശിക്ഷിക്കപ്പെടുന്ന ഒന്‍പതാമത്തെ കേസാണിത്. കോലിയും പാന്ഥറും ഒരുമിച്ചു ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ കേസും.
16 കൊലപാതകക്കേസുകളാണ് ഇരുവർക്കുമെതിരേയുള്ളത്. ഒന്‍പതാമത്തെ കേസിലാണ് ഈ ശിക്ഷ. പാന്ഥറിന്റെ 25 വയസുള്ള വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തി കൊന്നുവെന്നാണു കേസ്.
നോയ്ഡയിലെ നിതാരി വില്ലേജിലുള്ള പാന്ഥറിന്റെ വീടിന്റെ പിന്നാന്പുറത്തുനിന്ന് 16 പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണു കൂട്ടക്കൊല വെളിച്ചത്തുവന്നത്. ഭൂരിഭാഗം അസ്ഥികൂടങ്ങളും കുട്ടികളുടേതായിരുന്നു. കോലി ശിക്ഷിക്കപ്പെടുന്ന ഒന്‍പതാമത്തെ കേസാണിത്. കോലിയും പാന്ഥറും ഒരുമിച്ചു ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ കേസും.