ന്യൂഡൽഹി: വന്ദേമാതരത്തെ എതിർക്കുന്നതിനെ ചോദ്യം ചെയ്തു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. അമ്മയെ അല്ലെങ്കിൽ മറ്റാരെയാണു വന്ദിക്കുക, അഫ്സൽ ഗുരുവിനെയാണോ എന്നാണു നായിഡു ചോദിച്ചത്. വിശ്വഹിന്ദു പരിഷത് അധ്യക്ഷനായിരുന്ന അശോക് സിംഗാളിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഭാരത് മാതാ കീ ജയ് എന്നു പറയുന്പോൾ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ചിത്രത്തിൽ കാണുന്ന ദേവതയെ അല്ല. ജാതിക്കും നിറത്തിനും മതത്തിനും അതീതമായി രാജ്യത്തു ജീവിക്കുന്ന 125 കോടി ജനങ്ങളെ ഉദ്ദേശിച്ചാണത്. അവരെല്ലാവരും ഇന്ത്യക്കാരാണ്. ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ജീവിത രീതിയാണെന്നും 1995ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് നായിഡു ചൂണ്ടിക്കാട്ടി. ഹിന്ദുത്വം ഇന്ത്യയുടെ പാരന്പര്യവും സംസ്കാരവുമാണ്. രാജ്യത്ത് പല തരത്തിലുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടാകാം. എന്നാൽ, ഹിന്ദുത്വത്തിൽ ഒരേ തരത്തിലുള്ള ജീവിതരീതിയാണുള്ളത്. ലോകം ഒരു കുടുംബമാണെന്ന വസുധൈവ കുടുംബകം എന്നാണു നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയായിരുന്നു അശോക് സിംഗാൾ എന്നാണ് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞത്.
അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം തങ്ങൾ പൂർത്തിയാക്കുമെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.
ഭാരത് മാതാ കീ ജയ് എന്നു പറയുന്പോൾ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ചിത്രത്തിൽ കാണുന്ന ദേവതയെ അല്ല. ജാതിക്കും നിറത്തിനും മതത്തിനും അതീതമായി രാജ്യത്തു ജീവിക്കുന്ന 125 കോടി ജനങ്ങളെ ഉദ്ദേശിച്ചാണത്. അവരെല്ലാവരും ഇന്ത്യക്കാരാണ്. ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ജീവിത രീതിയാണെന്നും 1995ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് നായിഡു ചൂണ്ടിക്കാട്ടി. ഹിന്ദുത്വം ഇന്ത്യയുടെ പാരന്പര്യവും സംസ്കാരവുമാണ്. രാജ്യത്ത് പല തരത്തിലുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടാകാം. എന്നാൽ, ഹിന്ദുത്വത്തിൽ ഒരേ തരത്തിലുള്ള ജീവിതരീതിയാണുള്ളത്. ലോകം ഒരു കുടുംബമാണെന്ന വസുധൈവ കുടുംബകം എന്നാണു നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയായിരുന്നു അശോക് സിംഗാൾ എന്നാണ് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞത്.
അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം തങ്ങൾ പൂർത്തിയാക്കുമെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.