ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ ജയിലിലാക്കിയ ഇന്ത്യൻ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും പാക്കിസ്ഥാൻ വീസ അനുവദിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യം കുൽഭൂഷന്റെ അമ്മ അവന്തിക ജാദവിനെ അറിയിച്ചതായും സുഷമ അറിയിച്ചു.
പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷണെ കാണാൻ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യക്കും അനുമതി നല്കിയതായി പാക് വിദേശകാര്യ വക്താവ് അറിയിക്കുകയായിരുന്നു. ഈ മാസം 25നാണ് അനുമതി നല്കിയിരിക്കുന്നത്.
നേരത്തേ ജാദവിന്റെ ഭാര്യക്കു മാത്രമേ പാക്കിസ്ഥാൻ വീസ നല്കാൻ തയാറായിരുന്നുള്ളൂ.
കുൽഭൂഷന്റെ അമ്മയും ഭാര്യയും പാക്കിസ്ഥാനിലായിരിക്കുന്പോൾ ഇന്ത്യൻ ഹൈക്കമ്മീഷണർക്കും അവർക്കൊപ്പം യാത്ര ചെയ്യാൻ അവസരം നല്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നതായും സുഷമ പറഞ്ഞു.
പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷണെ കാണാൻ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യക്കും അനുമതി നല്കിയതായി പാക് വിദേശകാര്യ വക്താവ് അറിയിക്കുകയായിരുന്നു. ഈ മാസം 25നാണ് അനുമതി നല്കിയിരിക്കുന്നത്.
നേരത്തേ ജാദവിന്റെ ഭാര്യക്കു മാത്രമേ പാക്കിസ്ഥാൻ വീസ നല്കാൻ തയാറായിരുന്നുള്ളൂ.
കുൽഭൂഷന്റെ അമ്മയും ഭാര്യയും പാക്കിസ്ഥാനിലായിരിക്കുന്പോൾ ഇന്ത്യൻ ഹൈക്കമ്മീഷണർക്കും അവർക്കൊപ്പം യാത്ര ചെയ്യാൻ അവസരം നല്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നതായും സുഷമ പറഞ്ഞു.