ന്യൂഡൽഹി: മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എംപി നാനാ പട്ടോലെ ലോക്സഭാംഗത്വവും പാർട്ടി അംഗത്വവും രാജിവച്ചു. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതു സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ പട്ടോലെ ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. രാജിക്കത്ത് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനു നൽകിയെന്ന് പട്ടോലെ വ്യക്തമാക്കി. പട്ടോലെ വൈകുന്നേരം കോൺഗ്രസ് ജനറൽ സെക്രട്ടറി മോഹൻ പ്രകാശുമായി ചർച്ച നടത്തി. മുന്പ് കോൺഗ്രസ് എംഎൽഎ ആയിരുന്നു പട്ടോലെ.
മഹാരാഷ്ട്രയിൽ വിദർഭയിലെ ഭാന്ദ്ര-ഗോണ്ടിയ മണ്ഡലത്തിൽനിന്നാണ് പട്ടോലെ ലോക്സഭയിലെത്തിയത്. കുറേ മാസങ്ങളായി ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു പട്ടോലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഇയാൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അടുത്തയിടെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹയ്ക്കൊപ്പം ചേർന്നും പട്ടോലെ പാർട്ടി നേതൃത്വത്തെ വിമർശിച്ചു.
2009ൽ കോണ്ഗ്രസ് വിട്ടു വന്നാണു നാന പട്ടോലെ ബിജെപിയിൽ ചേർന്നത്. പിന്നീട് സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2014 തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ വൻ ഭൂരിപക്ഷത്തിൽ തോൽപിച്ചാണു ലോക്സഭയിലേക്കു ജയിച്ചത്.
മഹാരാഷ്ട്രയിൽ വിദർഭയിലെ ഭാന്ദ്ര-ഗോണ്ടിയ മണ്ഡലത്തിൽനിന്നാണ് പട്ടോലെ ലോക്സഭയിലെത്തിയത്. കുറേ മാസങ്ങളായി ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു പട്ടോലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഇയാൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അടുത്തയിടെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹയ്ക്കൊപ്പം ചേർന്നും പട്ടോലെ പാർട്ടി നേതൃത്വത്തെ വിമർശിച്ചു.
2009ൽ കോണ്ഗ്രസ് വിട്ടു വന്നാണു നാന പട്ടോലെ ബിജെപിയിൽ ചേർന്നത്. പിന്നീട് സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2014 തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ വൻ ഭൂരിപക്ഷത്തിൽ തോൽപിച്ചാണു ലോക്സഭയിലേക്കു ജയിച്ചത്.