ടോക്കിയോ: ഉത്തരകൊറിയയിൽ ചെന്നെത്താൻ ശേഷിയുള്ള ക്രൂസ് മിസൈലുകൾ വാങ്ങാൻ ജപ്പാൻ തീരുമാനിച്ചെന്നു പ്രതിരോധമന്ത്രി സുനോരി ഒനോഡെര അറിയിച്ചു.
പ്രതിരോധം മാത്രമാണു ലക്ഷ്യം. ശത്രുക്കളിൽനിന്നു ജപ്പാനെ സംരക്ഷിക്കാൻ സഖ്യരാജ്യമായ അമേരിക്കയെത്തന്നെ തുടർന്നും ആശ്രയിക്കും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാൻ ആക്രമണദൗത്യങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ്.
പുതുതായി വാങ്ങുന്ന ജോയിന്റ് സ്ട്രൈക്ക് മിസൈൽ പ്രതിരോധ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കൂ. എഫ്-35 എ സ്റ്റെൽത്ത് വിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന ഈ മിസൈലിന്റെ ദൂരപരിധി 500 കിലോമീറ്ററാണ്.
ലോക് ഹീഡ് മാർട്ടിൻ കോർപറേഷൻ നിർമിക്കുന്ന ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള മറ്റൊരിനം മിസൈലും വാങ്ങാൻ പദ്ധതിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി. സമാധാന ഭരണഘടന പിന്തുടരുന്ന ജപ്പാൻ ഇത്തരം മിസൈലുകൾ വാങ്ങുന്നതിനെതിരേ പ്രതിപക്ഷം ശബ്ദമുയർത്തുമെന്നാണു സൂചന.
എന്നാൽ ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകളിൽനിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടി എതിർപ്പു മറികടക്കാമെന്നാണു സർക്കാർ കരുതുന്നത്. അടുത്തിടെ ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ മിസൈൽ അയച്ചത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
പ്രതിരോധം മാത്രമാണു ലക്ഷ്യം. ശത്രുക്കളിൽനിന്നു ജപ്പാനെ സംരക്ഷിക്കാൻ സഖ്യരാജ്യമായ അമേരിക്കയെത്തന്നെ തുടർന്നും ആശ്രയിക്കും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാൻ ആക്രമണദൗത്യങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ്.
പുതുതായി വാങ്ങുന്ന ജോയിന്റ് സ്ട്രൈക്ക് മിസൈൽ പ്രതിരോധ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കൂ. എഫ്-35 എ സ്റ്റെൽത്ത് വിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന ഈ മിസൈലിന്റെ ദൂരപരിധി 500 കിലോമീറ്ററാണ്.
ലോക് ഹീഡ് മാർട്ടിൻ കോർപറേഷൻ നിർമിക്കുന്ന ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള മറ്റൊരിനം മിസൈലും വാങ്ങാൻ പദ്ധതിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി. സമാധാന ഭരണഘടന പിന്തുടരുന്ന ജപ്പാൻ ഇത്തരം മിസൈലുകൾ വാങ്ങുന്നതിനെതിരേ പ്രതിപക്ഷം ശബ്ദമുയർത്തുമെന്നാണു സൂചന.
എന്നാൽ ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകളിൽനിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടി എതിർപ്പു മറികടക്കാമെന്നാണു സർക്കാർ കരുതുന്നത്. അടുത്തിടെ ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ മിസൈൽ അയച്ചത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.