ന്യൂഡൽഹി: ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി മാറ്റിവച്ച 55,000 കോടി രൂപ എന്തു ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി . പ്രധാനമന്ത്രിയോട് ഒരു ദിവസം ഒരു ചോദ്യം എന്ന തന്റെ സമൂഹമാധ്യമ എഴുത്തിലാണ് രാഹുൽ ഇക്കാര്യം ആരാഞ്ഞത്.
ഗോത്രവർഗങ്ങളുടെ കുടിയിറക്കം അവരുടെ സമൂഹത്തെ തകർത്തു. ഗോത്രങ്ങളുടെ ഉന്നമനത്തിനായുണ്ടായിരുന്ന വൻഭന്ധു സ്കീമിൽ ഉൾപ്പെടുത്തിയ 55,000 കോടി രൂപ എങ്ങോട്ടാണ് പോയത്? അവർക്ക് ആശുപത്രികളോട് സ്കൂളുകളോ വീടുകളോ പണികഴിപ്പിച്ച് നല്കിയില്ല: രാഹുൽ ട്വിറ്ററിൽ കുറിച്ചു. 22 വർഷം ബിജെപി ഭരിച്ച ഗുജറാത്തിലെ ജനങ്ങൾക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാനുള്ള അർഹതയുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഗോത്രവർഗങ്ങളുടെ കുടിയിറക്കം അവരുടെ സമൂഹത്തെ തകർത്തു. ഗോത്രങ്ങളുടെ ഉന്നമനത്തിനായുണ്ടായിരുന്ന വൻഭന്ധു സ്കീമിൽ ഉൾപ്പെടുത്തിയ 55,000 കോടി രൂപ എങ്ങോട്ടാണ് പോയത്? അവർക്ക് ആശുപത്രികളോട് സ്കൂളുകളോ വീടുകളോ പണികഴിപ്പിച്ച് നല്കിയില്ല: രാഹുൽ ട്വിറ്ററിൽ കുറിച്ചു. 22 വർഷം ബിജെപി ഭരിച്ച ഗുജറാത്തിലെ ജനങ്ങൾക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാനുള്ള അർഹതയുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.