ന്യൂഡൽഹി: അനധികൃത മദ്യ വിൽപനക്കാരെ പിടികൂടാൻ പോലീസിനെ സഹായിച്ച വനിതയ്ക്കു ഡൽഹിയിൽ ക്രൂര മർദനം. ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ച കമ്യൂണിറ്റി പോലീസിംഗിന്റെ ഭാഗമായി അനധികൃത മദ്യവിൽപനക്കാരെ പിടികൂടാനുള്ള റെയ്ഡിൽ യുവതിയും പങ്കെടുത്തത്.
റെയ്ഡിനു പിന്നാലെ കോളനിയിലെ സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കന്പിവടികൾ കൊണ്ട് അടിച്ചും വസ്ത്രങ്ങൾ വലിച്ചു കീറിയും യുവതിയെ ക്രൂരമായി മർദിച്ചു. എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ എന്ന താക്കീതോടെ ഇവരെ നഗ്നയാക്കി കോളനിയിലൂടെ നടത്തുകയും ചെയ്തു. കോളനിയിലെ പരസ്യ മദ്യവിൽപന തടഞ്ഞതിനാണു തനിക്കു മർദനമേറ്റതെന്ന് യുവതി വ്യക്തമാക്കി. ക്രൂര മർദനമേറ്റ യുവതിയുടെ ദൃശ്യങ്ങൾ ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തായത്.
യുവതിയെ മർദിച്ച 25ലധികം വരുന്ന സംഘം ഇവരെ നഗ്നയാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരുന്നു. യുവതിയെ ആക്രമിക്കുന്നതു തടയാനെത്തിയ ഒരു പോലീസുകാരനും മർദനമേറ്റിരുന്നു. മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സന്ദർശിച്ചു. സംഭവത്തെ അപലപിച്ച കേജരിവാൾ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു.
കമ്യൂണിറ്റി പോലീസിംഗിന്റെ ഭാഗമായി കോളനിയിൽ ഡൽഹി പോലീസും വനിത കമ്മീഷനും നടത്തിയ റെയ്ഡിനൊപ്പം മർദനമേറ്റ യുവതിയും പങ്കെടുത്തിരുന്നു. ഇവർ കാണിച്ചു കൊടുത്ത കൊടുത്ത കോളനിയിലെ വീടുകളിൽ നിന്നും 300ലധികം കുപ്പി അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു. ഇതിനു മണിക്കൂറുകൾക്കകമാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്. സംഭവത്തിൽ ഉടനടി റിപ്പോർട്ട് നൽകണമെന്ന് ഡൽഹി വനിതാ കമ്മീഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രജനീഷ് ഗുപ്തയ്ക്കു നിർദേശം നൽകി. എന്നാൽ, യുവതിക്കു മർദനമേറ്റെങ്കിലും നഗ്നയായി നടത്തിച്ചു എന്ന ആരോപണം തെറ്റാണെന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രജനീഷ് ഗുപ്ത പറഞ്ഞത്. എന്നാൽ, പ്രദേശത്തെ പല വീടുകളിലും ലോക്കൽ പോലീസിന്റെ സഹായത്തോടെ തന്നെ മദ്യ വിൽപന നടക്കുന്നുണ്ട് എന്നായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം. പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
റെയ്ഡിനു പിന്നാലെ കോളനിയിലെ സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കന്പിവടികൾ കൊണ്ട് അടിച്ചും വസ്ത്രങ്ങൾ വലിച്ചു കീറിയും യുവതിയെ ക്രൂരമായി മർദിച്ചു. എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ എന്ന താക്കീതോടെ ഇവരെ നഗ്നയാക്കി കോളനിയിലൂടെ നടത്തുകയും ചെയ്തു. കോളനിയിലെ പരസ്യ മദ്യവിൽപന തടഞ്ഞതിനാണു തനിക്കു മർദനമേറ്റതെന്ന് യുവതി വ്യക്തമാക്കി. ക്രൂര മർദനമേറ്റ യുവതിയുടെ ദൃശ്യങ്ങൾ ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തായത്.
യുവതിയെ മർദിച്ച 25ലധികം വരുന്ന സംഘം ഇവരെ നഗ്നയാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരുന്നു. യുവതിയെ ആക്രമിക്കുന്നതു തടയാനെത്തിയ ഒരു പോലീസുകാരനും മർദനമേറ്റിരുന്നു. മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സന്ദർശിച്ചു. സംഭവത്തെ അപലപിച്ച കേജരിവാൾ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു.
കമ്യൂണിറ്റി പോലീസിംഗിന്റെ ഭാഗമായി കോളനിയിൽ ഡൽഹി പോലീസും വനിത കമ്മീഷനും നടത്തിയ റെയ്ഡിനൊപ്പം മർദനമേറ്റ യുവതിയും പങ്കെടുത്തിരുന്നു. ഇവർ കാണിച്ചു കൊടുത്ത കൊടുത്ത കോളനിയിലെ വീടുകളിൽ നിന്നും 300ലധികം കുപ്പി അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു. ഇതിനു മണിക്കൂറുകൾക്കകമാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്. സംഭവത്തിൽ ഉടനടി റിപ്പോർട്ട് നൽകണമെന്ന് ഡൽഹി വനിതാ കമ്മീഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രജനീഷ് ഗുപ്തയ്ക്കു നിർദേശം നൽകി. എന്നാൽ, യുവതിക്കു മർദനമേറ്റെങ്കിലും നഗ്നയായി നടത്തിച്ചു എന്ന ആരോപണം തെറ്റാണെന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രജനീഷ് ഗുപ്ത പറഞ്ഞത്. എന്നാൽ, പ്രദേശത്തെ പല വീടുകളിലും ലോക്കൽ പോലീസിന്റെ സഹായത്തോടെ തന്നെ മദ്യ വിൽപന നടക്കുന്നുണ്ട് എന്നായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം. പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.