ബംഗളൂരു: സഹപ്രവർത്തകനെ വകവരുത്താൻ വാടകക്കൊലയാളിയെ നിയോഗിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് കർണാടകത്തിലെ വിവാദ പത്രപ്രവർത്തകനും ഹൈ ബാംഗ്ലൂർ ടാബ്ലോയ്ഡ് പത്രത്തിന്റെ എഡിറ്ററുമായ രവി ബലഗെരയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധം അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്ത വാടകക്കൊലയാളി ശശിധർ മുണ്ടവാഡ്ഗി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
രവിയുടെ പത്രത്തിൽനിന്നു പിരിഞ്ഞുപോയ സുനിൽ ഹെഗ്ഗവരാള്ളി എന്ന മാധ്യമപ്രവർത്തകനെ വകവരുത്താൻ തന്നെ നിയോഗിച്ചതായി ശശിധർ മുണ്ടവാഡ്ഗി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.
രവിയുടെ സുഹൃത്തുകൂടിയായിരുന്നു സുനിൽ. സുനിലിന്റെ വസതിക്കു മുന്നിലെ സിസിടിവിയിൽ താൻ പതിഞ്ഞതായി മനസിലാക്കിയ വാടകക്കൊലയാളി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വാടകക്കൊലയാളി ശശിധറിൽനിന്നു കണ്ടെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. ഇയാൾക്ക് ഗൗരിയുടെ വധത്തിൽ പങ്കുണ്ടോയെന്ന കാര്യം കൂടുതൽ ചോദ്യംചെയ്യലിലേ വ്യക്തമാകൂ.
നിയമസഭാംഗങ്ങൾക്കു മാനഹാനി ഉണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നിയമസഭാ പ്രവിലേജ് കമ്മിറ്റിയുടെ അന്വേഷണം രവി നേരിടുന്നുണ്ട്. ഇതിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം.
പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധം അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്ത വാടകക്കൊലയാളി ശശിധർ മുണ്ടവാഡ്ഗി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
രവിയുടെ പത്രത്തിൽനിന്നു പിരിഞ്ഞുപോയ സുനിൽ ഹെഗ്ഗവരാള്ളി എന്ന മാധ്യമപ്രവർത്തകനെ വകവരുത്താൻ തന്നെ നിയോഗിച്ചതായി ശശിധർ മുണ്ടവാഡ്ഗി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.
രവിയുടെ സുഹൃത്തുകൂടിയായിരുന്നു സുനിൽ. സുനിലിന്റെ വസതിക്കു മുന്നിലെ സിസിടിവിയിൽ താൻ പതിഞ്ഞതായി മനസിലാക്കിയ വാടകക്കൊലയാളി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വാടകക്കൊലയാളി ശശിധറിൽനിന്നു കണ്ടെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. ഇയാൾക്ക് ഗൗരിയുടെ വധത്തിൽ പങ്കുണ്ടോയെന്ന കാര്യം കൂടുതൽ ചോദ്യംചെയ്യലിലേ വ്യക്തമാകൂ.
നിയമസഭാംഗങ്ങൾക്കു മാനഹാനി ഉണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നിയമസഭാ പ്രവിലേജ് കമ്മിറ്റിയുടെ അന്വേഷണം രവി നേരിടുന്നുണ്ട്. ഇതിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം.