രമല്ല: ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യയെ കലാപഭൂമിയാക്കുന്നു. ഇസ്രേലി അധിനിവേശത്തിനെതിരായ മൂന്നാം ജനകീയപ്രക്ഷോഭം (മൂന്നാം ഇന്റിഫാദ) ആരംഭിക്കാൻ പലസ്തീൻകാരോട് ഹമാസ് ആഹ്വാനം ചെയ്തു.
ട്രംപും അധിനിവേശക്കാരും തീരുമാനത്തിൽ ഖേദിക്കുന്നതുവരെ ഇന്റിഫാദ തുടരണമെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ നിർദേശിച്ചു. അമേരിക്കയുടെ തീരുമാനം യുദ്ധപ്രഖ്യാപനമാണെന്നും ട്വിറ്ററിലൂടെ ഹമാസ് പറഞ്ഞു.
ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ വൻ പ്രതിഷേധപ്രകടനം നടന്നു. വെള്ളിയാഴ്ചപ്രാർഥനയ്ക്കു ശേഷം ഇന്നു കൂടുതൽ പ്രതിഷേധപ്രകടനങ്ങൾക്കു സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ എംബസികളിൽ സുരക്ഷയ്ക്കായി മറീൻ ഭടന്മാരെ നിയോഗിച്ചു.
ഇന്നലെ സർവ സ്ഥാപനങ്ങളും അടച്ചിട്ട് തെരുവിലിറങ്ങിയ പലസ്തീൻകാർ വെസ്റ്റ്ബാങ്കിലും ഗാസയിലും ഇസ്രേലി, അമേരിക്കൻ പതാകകൾ കത്തിച്ചു. രമല്ല, ബത്ലഹേം, ഹെബ്രോൺ തുടങ്ങിയ വെസ്റ്റ്ബാങ്ക് നഗരങ്ങളിൽ പ്രകടനക്കാരും ഇസ്രേലി സുരക്ഷാ ഭടന്മാരുമായി ഏറ്റുമുട്ടലുണ്ടായി. പ്രകടനക്കാർ സൈനികരുടെ നേർക്കു കല്ലെറിഞ്ഞു. ബെത്ലഹേമിൽ പ്രകടനക്കാർക്കു നേരേ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഗാസയിൽ ഇസ്രേലി അതിർത്തിയിൽ തടിച്ചുകൂടിയ പ്രകടനക്കാർ ഇസ്രേലി സൈനികർക്കു നേരേ കല്ലെറിഞ്ഞു. സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു പേർക്കു പരിക്കേറ്റു.
വെസ്റ്റ് ബാങ്കിലും ഗാസയിലും പൊതുപണിമുടക്കായിരുന്നു. ഇവിടങ്ങളിലെ സ്കൂളുകളും കടകളും അടഞ്ഞുകിടന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 10 പലസ്തീൻകാരെ അറസ്റ്റ് ചെയ്തു.
ട്രംപിനെതിരേ സൗദിയും
ട്രംപിന്റെ തീരുമാനത്തിനെതിരേ ആഗോളതലത്തിൽ വിമർശനം ശക്തമായി. പശ്ചിമേഷ്യയെ തീവളയത്തിലേക്കാണ് ട്രംപ് തള്ളിവിട്ടിരിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് എർഡോഗൻ പ്രതികരിച്ചു. യുഎസിനെതിരേ സൗദി ഭരണകൂടവും രംഗത്തുവന്നത് ശ്രദ്ധേയമായി. ഉത്തരവാദിത്വരഹിതവും നീതികരണമില്ലാത്തതുമാണ് ട്രംപിന്റെ തീരുമാനമെന്ന് സൗദി പ്രതികരിച്ചു. അടുത്ത സഖ്യകക്ഷിയായ അമേരിക്കയെ സൗദി വിമർശിക്കുന്നത് അപൂർവമാണ്.
ദശലക്ഷക്കണക്കിന് അറബി മുസ്ലിംകളുടെ വികാരത്തെയാണ് ട്രംപ് വൃണപ്പെടുത്തിയതെന്ന് ഇറാക്കിലെ ഷിയാ മത നേതാവ് ഗ്രാന്റ് അയത്തൊള്ള അലി അൽ സിസ്താനി പറഞ്ഞു. സർവശക്തിയും പ്രയോഗിച്ച് ജറുസലമിനുമേൽ പലസ്തീനുള്ള അധികാരം വീണ്ടെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ട്രംപിന്റെ തീരുമാനത്തെ ജർമൻ സർക്കാർ പിന്തുണയ്ക്കുന്നില്ലെന്ന് അവരുടെ വക്താവ് സ്റ്റീഫൻ സ്റ്റെയ്ബെർട്ട് ട്വിറ്ററിൽ അറിയിച്ചു.
നാളിതുവരെ അമേരിക്ക പുലർത്തിവന്ന നയത്തിനു വിരുദ്ധമായാണ് ട്രംപ് ബുധനാഴ്ച അവിഭക്ത ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്. ‘മുൻ പ്രസിഡന്റുമാരും ജറുസലമിനെ അംഗീകരിക്കുമെന്നു തെരഞ്ഞെടുപ്പുകാലത്തു വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ നടപ്പാക്കിയില്ല. ഞാനിതാ നടപ്പാക്കുന്നു’- വൈറ്റ്ഹൗസിൽനിന്നു നടത്തിയ പ്രസംഗത്തിൽ ട്രംപ് പ്രഖ്യാപിച്ചു.
ക്രിസ്മസ് വിളക്കുകൾ കെടുത്തി
ബെത്ലഹേമിൽ പ്രതിഷേധംരമല്ല: യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിലെ നിവാസികൾ ക്രിസ്മസ് വിളക്കുകൾ കെടുത്തിയാണ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോടു പ്രതികരിച്ചത്. യേശു ജനിച്ച സ്ഥലത്തു സ്ഥിതിചെയ്യുന്ന തിരുപ്പിറവി ദേവാലയത്തിനു മുന്നിലുള്ള ക്രിസ്മസ് ട്രീയിലെ വിളക്കുകൾ കത്തിയില്ല.
പലസ്തീൻ നേതാവ് യാസർ അരാഫത്തിന്റെ രമല്ലയിലെ കബറിടത്തിനു സമീപമുള്ള ക്രിസ്മസ് ട്രീയും പ്രകാശരഹിതമായിരുന്നു. മേയറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിതെന്ന് ബെത്ലഹേം മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ട്രംപും അധിനിവേശക്കാരും തീരുമാനത്തിൽ ഖേദിക്കുന്നതുവരെ ഇന്റിഫാദ തുടരണമെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ നിർദേശിച്ചു. അമേരിക്കയുടെ തീരുമാനം യുദ്ധപ്രഖ്യാപനമാണെന്നും ട്വിറ്ററിലൂടെ ഹമാസ് പറഞ്ഞു.
ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ വൻ പ്രതിഷേധപ്രകടനം നടന്നു. വെള്ളിയാഴ്ചപ്രാർഥനയ്ക്കു ശേഷം ഇന്നു കൂടുതൽ പ്രതിഷേധപ്രകടനങ്ങൾക്കു സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ എംബസികളിൽ സുരക്ഷയ്ക്കായി മറീൻ ഭടന്മാരെ നിയോഗിച്ചു.
ഇന്നലെ സർവ സ്ഥാപനങ്ങളും അടച്ചിട്ട് തെരുവിലിറങ്ങിയ പലസ്തീൻകാർ വെസ്റ്റ്ബാങ്കിലും ഗാസയിലും ഇസ്രേലി, അമേരിക്കൻ പതാകകൾ കത്തിച്ചു. രമല്ല, ബത്ലഹേം, ഹെബ്രോൺ തുടങ്ങിയ വെസ്റ്റ്ബാങ്ക് നഗരങ്ങളിൽ പ്രകടനക്കാരും ഇസ്രേലി സുരക്ഷാ ഭടന്മാരുമായി ഏറ്റുമുട്ടലുണ്ടായി. പ്രകടനക്കാർ സൈനികരുടെ നേർക്കു കല്ലെറിഞ്ഞു. ബെത്ലഹേമിൽ പ്രകടനക്കാർക്കു നേരേ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഗാസയിൽ ഇസ്രേലി അതിർത്തിയിൽ തടിച്ചുകൂടിയ പ്രകടനക്കാർ ഇസ്രേലി സൈനികർക്കു നേരേ കല്ലെറിഞ്ഞു. സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു പേർക്കു പരിക്കേറ്റു.
വെസ്റ്റ് ബാങ്കിലും ഗാസയിലും പൊതുപണിമുടക്കായിരുന്നു. ഇവിടങ്ങളിലെ സ്കൂളുകളും കടകളും അടഞ്ഞുകിടന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 10 പലസ്തീൻകാരെ അറസ്റ്റ് ചെയ്തു.
ട്രംപിനെതിരേ സൗദിയും
ട്രംപിന്റെ തീരുമാനത്തിനെതിരേ ആഗോളതലത്തിൽ വിമർശനം ശക്തമായി. പശ്ചിമേഷ്യയെ തീവളയത്തിലേക്കാണ് ട്രംപ് തള്ളിവിട്ടിരിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് എർഡോഗൻ പ്രതികരിച്ചു. യുഎസിനെതിരേ സൗദി ഭരണകൂടവും രംഗത്തുവന്നത് ശ്രദ്ധേയമായി. ഉത്തരവാദിത്വരഹിതവും നീതികരണമില്ലാത്തതുമാണ് ട്രംപിന്റെ തീരുമാനമെന്ന് സൗദി പ്രതികരിച്ചു. അടുത്ത സഖ്യകക്ഷിയായ അമേരിക്കയെ സൗദി വിമർശിക്കുന്നത് അപൂർവമാണ്.
ദശലക്ഷക്കണക്കിന് അറബി മുസ്ലിംകളുടെ വികാരത്തെയാണ് ട്രംപ് വൃണപ്പെടുത്തിയതെന്ന് ഇറാക്കിലെ ഷിയാ മത നേതാവ് ഗ്രാന്റ് അയത്തൊള്ള അലി അൽ സിസ്താനി പറഞ്ഞു. സർവശക്തിയും പ്രയോഗിച്ച് ജറുസലമിനുമേൽ പലസ്തീനുള്ള അധികാരം വീണ്ടെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ട്രംപിന്റെ തീരുമാനത്തെ ജർമൻ സർക്കാർ പിന്തുണയ്ക്കുന്നില്ലെന്ന് അവരുടെ വക്താവ് സ്റ്റീഫൻ സ്റ്റെയ്ബെർട്ട് ട്വിറ്ററിൽ അറിയിച്ചു.
നാളിതുവരെ അമേരിക്ക പുലർത്തിവന്ന നയത്തിനു വിരുദ്ധമായാണ് ട്രംപ് ബുധനാഴ്ച അവിഭക്ത ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്. ‘മുൻ പ്രസിഡന്റുമാരും ജറുസലമിനെ അംഗീകരിക്കുമെന്നു തെരഞ്ഞെടുപ്പുകാലത്തു വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ നടപ്പാക്കിയില്ല. ഞാനിതാ നടപ്പാക്കുന്നു’- വൈറ്റ്ഹൗസിൽനിന്നു നടത്തിയ പ്രസംഗത്തിൽ ട്രംപ് പ്രഖ്യാപിച്ചു.
ക്രിസ്മസ് വിളക്കുകൾ കെടുത്തി
ബെത്ലഹേമിൽ പ്രതിഷേധംരമല്ല: യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിലെ നിവാസികൾ ക്രിസ്മസ് വിളക്കുകൾ കെടുത്തിയാണ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോടു പ്രതികരിച്ചത്. യേശു ജനിച്ച സ്ഥലത്തു സ്ഥിതിചെയ്യുന്ന തിരുപ്പിറവി ദേവാലയത്തിനു മുന്നിലുള്ള ക്രിസ്മസ് ട്രീയിലെ വിളക്കുകൾ കത്തിയില്ല.
പലസ്തീൻ നേതാവ് യാസർ അരാഫത്തിന്റെ രമല്ലയിലെ കബറിടത്തിനു സമീപമുള്ള ക്രിസ്മസ് ട്രീയും പ്രകാശരഹിതമായിരുന്നു. മേയറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിതെന്ന് ബെത്ലഹേം മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.