സിയുൾ: അമേരിക്കയും ദക്ഷിണകൊറിയയും ചേർന്ന് ആരംഭിച്ച സൈനികാഭ്യാസവും, മിന്നലാക്രമണം നടത്തുമെന്ന അമേരിക്കൻ ഭീഷണിയും കണക്കിലെടുക്കുന്പോൾ കൊറിയൻ മേഖലയിൽ യുദ്ധം തീർച്ചയാണെന്ന് ഉത്തരകൊറിയൻ വക്താവ് പ്രസ് താവനയിൽ പറഞ്ഞു.
യുദ്ധം എപ്പോൾ തുടങ്ങണമെന്ന കാര്യം മാത്രമേ ഇനി തീരുമാനിക്കാനുള്ളുവെന്നു വക്താവിനെ ഉദ്ധരിച്ച് കെസിഎൻഎ വാർത്താ ഏജൻസി പറഞ്ഞു. യുദ്ധം ചെയ്യാൻ തങ്ങൾക്ക് ആഗ്രഹമില്ലെങ്കിലും അതിൽനിന്ന് ഓടിയൊളിക്കില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ ക്ഷമ തെറ്റിദ്ധരിച്ച് ആണവയുദ്ധത്തിനു യുഎസ് തിരികൊളുത്തിയാൽ അവർ കനത്തവില നല്‍കേണ്ടിവരും. യുഎസും ദക്ഷിണകൊറിയയും സംയുക്തമായി ആരംഭിച്ച സൈനികാഭ്യാസത്തിൽ 230 യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്നുണ്ട്.
യുദ്ധം എപ്പോൾ തുടങ്ങണമെന്ന കാര്യം മാത്രമേ ഇനി തീരുമാനിക്കാനുള്ളുവെന്നു വക്താവിനെ ഉദ്ധരിച്ച് കെസിഎൻഎ വാർത്താ ഏജൻസി പറഞ്ഞു. യുദ്ധം ചെയ്യാൻ തങ്ങൾക്ക് ആഗ്രഹമില്ലെങ്കിലും അതിൽനിന്ന് ഓടിയൊളിക്കില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ ക്ഷമ തെറ്റിദ്ധരിച്ച് ആണവയുദ്ധത്തിനു യുഎസ് തിരികൊളുത്തിയാൽ അവർ കനത്തവില നല്‍കേണ്ടിവരും. യുഎസും ദക്ഷിണകൊറിയയും സംയുക്തമായി ആരംഭിച്ച സൈനികാഭ്യാസത്തിൽ 230 യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്നുണ്ട്.