ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജാതീയമായി ആക്ഷേപിച്ചതിന്റെ പേരിൽ മുതിർന്ന നേതാവ് മണിശങ്കർ അയ്യരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. അയ്യർക്കു കാരണംകാണിക്കൽ നോട്ടീസും നല്കിയിട്ടുണ്ട്. മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ട്വിറ്ററിലൂടെ രംഗത്തുവന്നിരുന്നു. ഇത്തരം പ്രസ്താവനകൾ പ്രോത്സാഹിപ്പിക്കില്ലെന്നും മണിശങ്കർ അയ്യർ മാപ്പുപറയണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
തരംതാണ വ്യക്തിയാണു മോദിയെന്നും അദ്ദേഹത്തിന് സഭ്യത ഇല്ലെന്നുമായിരുന്നു മണിശങ്കർ അയ്യർ പറഞ്ഞത്. അംബേദ്കറുടെ പേരിൽ വോട്ട് തേടുന്ന കോൺഗ്രസ്, രാഷ് ട്രനിർമാണ പ്രക്രിയയിൽനിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന മോദിയുടെ പരാമർശത്തിനു മറുപടിയായാണു മണിശങ്കർ അയ്യർ വിവാദനിലപാട് പരസ്യമാക്കിയത്. അയ്യർക്കെതിരേ നടപടിയെടുത്തതിലൂടെ കോൺഗ്രസിന്റെ ഗാന്ധിയൻ നേതൃത്വമാണു വെളിപ്പെടുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
അയ്യരുടെ പ്രസ്താവനയ്ക്കെതിരേ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വ്യാപക വിമർശനമുയർന്നിരുന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമാണു നടത്തിയത്.
തരംതാണ വ്യക്തിയാണു മോദിയെന്നും അദ്ദേഹത്തിന് സഭ്യത ഇല്ലെന്നുമായിരുന്നു മണിശങ്കർ അയ്യർ പറഞ്ഞത്. അംബേദ്കറുടെ പേരിൽ വോട്ട് തേടുന്ന കോൺഗ്രസ്, രാഷ് ട്രനിർമാണ പ്രക്രിയയിൽനിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന മോദിയുടെ പരാമർശത്തിനു മറുപടിയായാണു മണിശങ്കർ അയ്യർ വിവാദനിലപാട് പരസ്യമാക്കിയത്. അയ്യർക്കെതിരേ നടപടിയെടുത്തതിലൂടെ കോൺഗ്രസിന്റെ ഗാന്ധിയൻ നേതൃത്വമാണു വെളിപ്പെടുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
അയ്യരുടെ പ്രസ്താവനയ്ക്കെതിരേ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വ്യാപക വിമർശനമുയർന്നിരുന്നു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമാണു നടത്തിയത്.