ഡാളസ്: മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം ചൂടുപോകുംമുന്പേ ചപ്പുചവറുകൾക്കൊപ്പം ചാക്കിൽക്കെട്ടി വളർത്തുപിതാവ് വെസ്ലി മാത്യു ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
എറണാകുളം സ്വദേശികളായ വെസ്ലി-സിനി ദന്പതികളുടെ സ്വന്തം മകളുടെ കസ്റ്റഡി സംബന്ധിച്ച് യുഎസിലെ ടെക്സസ് സംസ്ഥാനത്തെ കോടതിയിൽ നടന്ന വാദത്തിനിടെയാണ് ഇക്കാര്യം പോലീസ് അറിയിച്ചത്. സ്വന്തം മകളെ കാണുന്നതിന് കോടതി ഇരുവർക്കും വിലക്കേർപ്പെടുത്തി.
വീട്ടിലെ ഗാരേജിൽവച്ച് നിർബന്ധിച്ച് പാലു കുടിപ്പിച്ചപ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചുവെന്നാണ് വെസ്ലി മൊഴി നല്കിയതെന്ന് റിച്ചാഡ്സൺ നഗരത്തിലെ പോലീസ് പറഞ്ഞു. എന്നാൽ, അടിയന്തര ആരോഗ്യ സർവീസിന്റെ സേവനം വെസ്ലി തേടിയില്ല. നഴ്സ് കൂടിയായ ഭാര്യ സിനിയെയും വിവരം അറിയിച്ചില്ല. ശരീരത്തിൽനിന്നു ചൂടുപോകും മുന്പേ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിലെ ചപ്പുചവറുകൾക്കൊപ്പം ഷെറിന്റെ മൃതദേഹവും കാറിന്റെ ഡിക്കിയിൽ വച്ചു. അടുത്തുള്ള ഷോപ്പിംഗ് സെന്ററിലെത്തി ചവറുകൾ അവിടെ ഉപേക്ഷിച്ചു. കുറച്ചുകൂടി ദൂരം ഓടിച്ച് മൃതദേഹം കലുങ്കിനടിയിൽ ഉപേക്ഷിച്ചു. ഫോണിലെ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം ഈ സമയം വെസ്ലി പ്രവർത്തനരഹിതമാക്കിയെന്നും പോലീസ് അറിയിച്ചു.
ഇന്ത്യയിൽനിന്ന് ദന്പതികൾ ദത്തെടുത്ത ഷെറിനെ നവംബർ ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തുകയുമായിരുന്നു. ദന്പതികൾ അറസ്റ്റിലാണ്.
എറണാകുളം സ്വദേശികളായ വെസ്ലി-സിനി ദന്പതികളുടെ സ്വന്തം മകളുടെ കസ്റ്റഡി സംബന്ധിച്ച് യുഎസിലെ ടെക്സസ് സംസ്ഥാനത്തെ കോടതിയിൽ നടന്ന വാദത്തിനിടെയാണ് ഇക്കാര്യം പോലീസ് അറിയിച്ചത്. സ്വന്തം മകളെ കാണുന്നതിന് കോടതി ഇരുവർക്കും വിലക്കേർപ്പെടുത്തി.
വീട്ടിലെ ഗാരേജിൽവച്ച് നിർബന്ധിച്ച് പാലു കുടിപ്പിച്ചപ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചുവെന്നാണ് വെസ്ലി മൊഴി നല്കിയതെന്ന് റിച്ചാഡ്സൺ നഗരത്തിലെ പോലീസ് പറഞ്ഞു. എന്നാൽ, അടിയന്തര ആരോഗ്യ സർവീസിന്റെ സേവനം വെസ്ലി തേടിയില്ല. നഴ്സ് കൂടിയായ ഭാര്യ സിനിയെയും വിവരം അറിയിച്ചില്ല. ശരീരത്തിൽനിന്നു ചൂടുപോകും മുന്പേ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിലെ ചപ്പുചവറുകൾക്കൊപ്പം ഷെറിന്റെ മൃതദേഹവും കാറിന്റെ ഡിക്കിയിൽ വച്ചു. അടുത്തുള്ള ഷോപ്പിംഗ് സെന്ററിലെത്തി ചവറുകൾ അവിടെ ഉപേക്ഷിച്ചു. കുറച്ചുകൂടി ദൂരം ഓടിച്ച് മൃതദേഹം കലുങ്കിനടിയിൽ ഉപേക്ഷിച്ചു. ഫോണിലെ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം ഈ സമയം വെസ്ലി പ്രവർത്തനരഹിതമാക്കിയെന്നും പോലീസ് അറിയിച്ചു.
ഇന്ത്യയിൽനിന്ന് ദന്പതികൾ ദത്തെടുത്ത ഷെറിനെ നവംബർ ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തുകയുമായിരുന്നു. ദന്പതികൾ അറസ്റ്റിലാണ്.