ലണ്ടൻ: ഐഎസിൽ ചേർന്നു യുദ്ധം ചെയ്യാനായി ഇറാക്കിലേക്കും സിറിയയിലേക്കും പോയ ബ്രിട്ടീഷുകാരെ തെരഞ്ഞുപിടിച്ചു വധിക്കണമെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗവിൻ വില്യംസൺ പറഞ്ഞു. 270ലധികം ബ്രിട്ടീഷുകാർ ഈ രാജ്യങ്ങളിൽ ഐഎസിനോടൊപ്പം യുദ്ധം ചെയ്യുന്നുണ്ടെന്നാണു കണക്ക്.
വ്യോമാക്രമണത്തിലൂടെ ഇവരെ വകവരുത്താനാവും. ബ്രിട്ടൻ കാത്തുസൂക്ഷിക്കുന്ന എല്ലാ മൂല്യങ്ങൾക്കും എതിരുനിൽക്കുന്നവരാണ് ഇവരെന്നും വില്യംസൺ കുറ്റപ്പെടുത്തി.
ജീവൻ പോയ ഭീകരന് ബ്രിട്ടനെതിരേ ഒന്നും ചെയ്യാനാവില്ലെന്നു ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തിൽ വില്യംസൺ ചൂണ്ടിക്കാട്ടി.
ഐഎസ് ഭീഷണി ഇല്ലാതാക്കാൻ കഴിയാവുന്നതെല്ലാം ചെയ്യണം. ഇറാക്കിലും സിറിയയിലും പോയ ഐഎസ് ഭീകരരെ ബ്രിട്ടനിൽ മടങ്ങിവരാൻ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.ലൈംഗികാപവാദക്കേസിൽ കുടുങ്ങി രാജിവച്ച മൈക്കൽ ഫാലണു പകരം ഒരു മാസം മുന്പാണ് വില്യംസൺ ബ്രിട്ടീഷ് പ്രതിരോധമന്ത്രിയായി ചാർജെടുത്തത്.
വ്യോമാക്രമണത്തിലൂടെ ഇവരെ വകവരുത്താനാവും. ബ്രിട്ടൻ കാത്തുസൂക്ഷിക്കുന്ന എല്ലാ മൂല്യങ്ങൾക്കും എതിരുനിൽക്കുന്നവരാണ് ഇവരെന്നും വില്യംസൺ കുറ്റപ്പെടുത്തി.
ജീവൻ പോയ ഭീകരന് ബ്രിട്ടനെതിരേ ഒന്നും ചെയ്യാനാവില്ലെന്നു ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തിൽ വില്യംസൺ ചൂണ്ടിക്കാട്ടി.
ഐഎസ് ഭീഷണി ഇല്ലാതാക്കാൻ കഴിയാവുന്നതെല്ലാം ചെയ്യണം. ഇറാക്കിലും സിറിയയിലും പോയ ഐഎസ് ഭീകരരെ ബ്രിട്ടനിൽ മടങ്ങിവരാൻ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.ലൈംഗികാപവാദക്കേസിൽ കുടുങ്ങി രാജിവച്ച മൈക്കൽ ഫാലണു പകരം ഒരു മാസം മുന്പാണ് വില്യംസൺ ബ്രിട്ടീഷ് പ്രതിരോധമന്ത്രിയായി ചാർജെടുത്തത്.