ന്യൂഡൽഹി: കാറുള്ളവർക്കു പാചക വാതക സബ്സിഡി നഷ്ടമാകും. ഇതിനായുള്ള നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. ഏതാനും ജില്ലകളിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നിന്നു കാർ ഉടമകളുടെ വിവരങ്ങൾ സർക്കാർ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ കാർ ഉള്ളവർക്കു പോലും പാചക വാതക സബ്സിഡി ലഭിക്കുന്നുണ്ടെ ന്നാണു സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആധാറുമായി ബന്ധിപ്പിച്ച് സബ്സിഡി ബാങ്കിലേക്കു നല്കിയതു വഴി 30,000 കോടി രൂപ കേന്ദ്രം ലാഭിച്ചിരുന്നു.
പത്തു ലക്ഷം രൂപയ്ക്കു മേൽ വാർഷിക വരുമാനം ഉള്ളവരെ കഴിഞ്ഞ വർഷം പാചക വാതക സബ്സിഡിയിൽ നിന്നൊഴിവാക്കിയിരുന്നു.എൽപിജി സിലിണ്ട ർ ഉടമകളുടെ കാർ രജിസട്രേഷൻ സംബന്ധിച്ച വിവര ശേഖരണവും വിലാസം ഒത്തുനോക്കലും സർക്കാരിന് ഏറെ ദുഷ്കരമായ ജോലിയായിരിക്കുമെന്നാണ് വിലയിരുത്തൽ. വൻ വിമർശനവും ഉയർന്നുവരാം. രാജ്യത്ത് 25.11 കോടി ഗാർഹിക പാചക വാതക ഉപഭോക്താക്കളുണ്ട്.
പത്തു ലക്ഷം രൂപയ്ക്കു മേൽ വാർഷിക വരുമാനം ഉള്ളവരെ കഴിഞ്ഞ വർഷം പാചക വാതക സബ്സിഡിയിൽ നിന്നൊഴിവാക്കിയിരുന്നു.എൽപിജി സിലിണ്ട ർ ഉടമകളുടെ കാർ രജിസട്രേഷൻ സംബന്ധിച്ച വിവര ശേഖരണവും വിലാസം ഒത്തുനോക്കലും സർക്കാരിന് ഏറെ ദുഷ്കരമായ ജോലിയായിരിക്കുമെന്നാണ് വിലയിരുത്തൽ. വൻ വിമർശനവും ഉയർന്നുവരാം. രാജ്യത്ത് 25.11 കോടി ഗാർഹിക പാചക വാതക ഉപഭോക്താക്കളുണ്ട്.