ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന കുരുമുളകിനു കിലോഗ്രാമിനു കുറഞ്ഞത് 500 രൂപ വില വേണമെന്നു കേന്ദ്രം. ഇതുസംബന്ധിച്ച സ്പൈസസ് ബോർഡ് ശിപാർശ കേന്ദ്ര വാണിജ്യമന്ത്രാലയം സ്വീകരിച്ചു.കുരുമുളകുവില കുത്തനേ ഇടിഞ്ഞ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞവർഷം 700 രൂപയ്ക്കടുത്തു വില ഉണ്ടായിരുന്ന കുരുമുളകിന് ഇപ്പോൾ 380 രൂപയ്ക്കടുത്താണു വില.
വിദേശരാജ്യങ്ങളിൽനിന്നു ശ്രീലങ്കവഴി ധാരാളം കുരുമുളക് ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാരകരാറും ദക്ഷിണേഷ്യൻ സ്വതന്ത്ര വ്യാപാരകരാറും ഉപയോഗിച്ചാണ് ഇറക്കുമതി. ശ്രീലങ്കയിൽനിന്ന് എട്ടു ശതമാനം ഡ്യൂട്ടിയിൽ ഇറക്കുമതി ആകാം.
ഇന്ത്യയിലേതിന്റെ പകുതിവിലയുള്ള ബ്രസീൽ, വിയറ്റ്നാം കുരുമുളക് ശ്രീലങ്കൻ എന്ന പേരിൽ ഇന്ത്യയിൽ എത്തുന്നുമുണ്ട്. ഇതു തടയാനാണ് ഇപ്പോൾ മിനിമം വിലവച്ചത്. ചരക്കിന്റെ വില, ഇന്‍ഷ്വറൻസ് ചാർജ്, കടത്തുകൂലി എന്നിവ ഉൾപ്പെടെ 500 രൂപ എങ്കിലും വേണമെന്നാണു പുതിയ വ്യവസ്ഥ.
വിദേശരാജ്യങ്ങളിൽനിന്നു ശ്രീലങ്കവഴി ധാരാളം കുരുമുളക് ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാരകരാറും ദക്ഷിണേഷ്യൻ സ്വതന്ത്ര വ്യാപാരകരാറും ഉപയോഗിച്ചാണ് ഇറക്കുമതി. ശ്രീലങ്കയിൽനിന്ന് എട്ടു ശതമാനം ഡ്യൂട്ടിയിൽ ഇറക്കുമതി ആകാം.
ഇന്ത്യയിലേതിന്റെ പകുതിവിലയുള്ള ബ്രസീൽ, വിയറ്റ്നാം കുരുമുളക് ശ്രീലങ്കൻ എന്ന പേരിൽ ഇന്ത്യയിൽ എത്തുന്നുമുണ്ട്. ഇതു തടയാനാണ് ഇപ്പോൾ മിനിമം വിലവച്ചത്. ചരക്കിന്റെ വില, ഇന്‍ഷ്വറൻസ് ചാർജ്, കടത്തുകൂലി എന്നിവ ഉൾപ്പെടെ 500 രൂപ എങ്കിലും വേണമെന്നാണു പുതിയ വ്യവസ്ഥ.