ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനുമായി കേന്ദ്രസംഘം കേരളത്തിലെത്തും. സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക അപേക്ഷ ലഭിച്ചാലുടൻ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ അറിയിച്ചു.
ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതു പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന സംഘമാണ് കേരളത്തിലേക്ക് പോവുക.
കേരള തീരത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായം അടക്കമുള്ള കേന്ദ്രസഹായം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രിമാർ കുമ്മനം രാജശേഖരനെ അറിയിച്ചു.
ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതു പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന സംഘമാണ് കേരളത്തിലേക്ക് പോവുക.
കേരള തീരത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായം അടക്കമുള്ള കേന്ദ്രസഹായം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രിമാർ കുമ്മനം രാജശേഖരനെ അറിയിച്ചു.