ന്യൂഡൽഹി: വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ സഹായത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കരുതെന്ന് നാവിക സേനാ മേധാവി അഡ്മിറൽ സുനൽ ലംബ. ഇക്കാര്യം ചൂണ്ടിക്കാട്ടി നാവിക സേന മേധാവി പ്രതിരോധ മന്ത്രി നിർമല സീതാരാമനു കത്തയച്ചു. ഏഴാം ശന്പളക്കമ്മീഷൻ നിർദേശം അനുസരിച്ച് കൊല്ലപ്പെട്ട സൈനികരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായ ഫണ്ട് വെട്ടിക്കുറച്ചിരുന്നു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും കാണാതായതും അംഗഭംഗം വന്നതുമായ സൈനികരുടെ മക്കളുടെ ട്യൂഷൻ ഫീസ്, പുസ്തകങ്ങൾക്കുള്ള ഫീസ്, യൂണിഫോം, ഹോസ്റ്റൽ ഫീസ് എന്നിവയെല്ലാം കേന്ദ്ര സർക്കാർ വഹിച്ചിരുന്നു. എന്നാൽ, ഏഴാം ശന്പളക്കമ്മീഷൻ ശിപാർശ അനുസരിച്ച് ഇതു പതിനായിരം രൂപയാക്കി കുറച്ചു നിജപ്പെടുത്തി.
ഈ തീരുമാനം 3400 കുട്ടികളെ പ്രതികൂലമായി ബാധിക്കും ഇതു പിൻവലിക്കണമെന്നുമാണു നാവിക സേന മേധാവി ആവശ്യപ്പെട്ടത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും കാണാതായതും അംഗഭംഗം വന്നതുമായ സൈനികരുടെ മക്കളുടെ ട്യൂഷൻ ഫീസ്, പുസ്തകങ്ങൾക്കുള്ള ഫീസ്, യൂണിഫോം, ഹോസ്റ്റൽ ഫീസ് എന്നിവയെല്ലാം കേന്ദ്ര സർക്കാർ വഹിച്ചിരുന്നു. എന്നാൽ, ഏഴാം ശന്പളക്കമ്മീഷൻ ശിപാർശ അനുസരിച്ച് ഇതു പതിനായിരം രൂപയാക്കി കുറച്ചു നിജപ്പെടുത്തി.
ഈ തീരുമാനം 3400 കുട്ടികളെ പ്രതികൂലമായി ബാധിക്കും ഇതു പിൻവലിക്കണമെന്നുമാണു നാവിക സേന മേധാവി ആവശ്യപ്പെട്ടത്.