ജയ്പുർ: മൂന്നു പാക് പൗരന്മാരുൾപ്പെടെ എട്ട് ലഷ്കർ ഇ- തോയിബ പ്രവർത്തകർക്ക് സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2010, 2011 വർഷങ്ങളിൽ രാജസ്ഥാൻ തീവ്രവാദ സ്ക്വാഡ് അറസ്റ്റ് ചെയ്തവർക്കാണ് ജയ്പൂർ സെഷൻസ് കോടതി ജീവപര്യന്തം തടവ് വധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ടെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ മഹാവീർ ജിൻഡാൽ പറഞ്ഞു. പാക് പൗരന്മാരായ അസ്കർ അലി, ഷക്കാർ ഉള്ള, ഷാഹിദ് ഇക്ബാൽ എന്നിവർ ഭീകരസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരാണ്. ബാബു(നിഷാചന്ദ് അലി), ഹാഫിസ് അബ്ദുൾ, പവൻ പുരി, അരുൺ ജെയിൻ, കാബിൽ, ജിൻഡാൽ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ.
ബിക്കാനീർ ജയിലിൽ വച്ചാണ് അസ്കർ അലിയുമായി ബാബുവും പവൻ പുരിയും ബന്ധപ്പെടുന്നത്. പഞ്ചാബ് ജയിലിൽ വച്ചാണ് കാബിൽ ഷഹീദ് ഇക്ബാലുമായി ബന്ധം സ്ഥാപിക്കുന്നത്. മൊബൈൽ ഫോൺ വഴി പാക്കിസ്ഥാനിലുള്ള ലഷ്കർ കമാൻഡറുമായി ഭീകരർ ബന്ധപ്പെട്ടിരുന്നു. ഫോൺ സന്ദേശങ്ങൾ ചോർത്തിയാണ് രാജസ്ഥാൻ എടിഎസ് ഭീകരരെ അറസ്റ്റ് ചെയ്തത്.
ബിക്കാനീർ ജയിലിൽ വച്ചാണ് അസ്കർ അലിയുമായി ബാബുവും പവൻ പുരിയും ബന്ധപ്പെടുന്നത്. പഞ്ചാബ് ജയിലിൽ വച്ചാണ് കാബിൽ ഷഹീദ് ഇക്ബാലുമായി ബന്ധം സ്ഥാപിക്കുന്നത്. മൊബൈൽ ഫോൺ വഴി പാക്കിസ്ഥാനിലുള്ള ലഷ്കർ കമാൻഡറുമായി ഭീകരർ ബന്ധപ്പെട്ടിരുന്നു. ഫോൺ സന്ദേശങ്ങൾ ചോർത്തിയാണ് രാജസ്ഥാൻ എടിഎസ് ഭീകരരെ അറസ്റ്റ് ചെയ്തത്.