ന്യൂഡൽഹി: കൈവിട്ടു പോയ കല്ലുകളെ ഉപേക്ഷിച്ചു ഫുട്ബോളിലൂടെ ജീവിതം തിരിച്ചുപിടിച്ചതിന്റെ ത്രില്ലിലാണ് അഫ്ഷാൻ ആഷിഖ്. കല്ലേറുകാരിയെന്ന കുപ്രസിദ്ധിയിൽ നിന്നു ഫുട്ബോൾ താരമെന്ന സുപ്രസിദ്ധിയിലാണ് ഇപ്പോൾ അഫ്ഷാന്റെ ജീവിതം.
കാഷ്മീർ താഴ്വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരേ കല്ലെറിഞ്ഞ വിദ്യാർഥികളുടെ മുൻനിരയിൽ നിന്ന അഫ്ഷാന്റെ ചിത്രം രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നിരുന്നു. വളർന്നു വരുന്ന ഫുട്ബോൾ താരമായിരുന്ന അഫ്ഷാന്റെ ജീവിതം അതോടെ ഭീതിയിലും ആശങ്കയിലുമായി. ഇന്നിപ്പോൾ ജമ്മുകാഷ്മീരിന്റെ ആദ്യ വനിത ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമാണ് അഫ്ഷാൻ ആഷിഖ്. ഇരുപത്തിമൂന്നുകാരിയായ അഫ്ഷാൻ കാഷ്മീർ താഴ്വരയിലെ അസംതൃപ്തരായ അസംഖ്യം വിദ്യാർഥികളുടെയും യുവാക്കളുടെയും മാറ്റങ്ങളിലേക്കുള്ള വഴിയിലെ ഉത്തമ മാതൃക കൂടിയാണ്.
ടീം അംഗങ്ങൾക്കൊപ്പം ഡൽഹിയിൽ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണാനെത്തിയ അഫ്ഷാൻ പറഞ്ഞത് കഴിഞ്ഞ കാലങ്ങളിലേക്ക് ഇനി തിരിഞ്ഞു നോക്കുന്നില്ലെന്നാണ്. ജീവിതം അടിമുടി മാറിയിരിക്കുന്നു. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കുന്ന ഒരു വ്യക്തിയായി മാറണം. അതിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറണമെന്നുമാണ് അഫ്ഷാൻ പറഞ്ഞത്.
കല്ലേറിന്റെ മുഖചിത്രമായി താൻ മാറിയ ദിവസത്തെക്കുറിച്ച് അഫ്സാൻ പറയുന്നത് ഇങ്ങനെയാണ്: കഴിഞ്ഞ ഏപ്രിൽ 15നു താനും ടീം അംഗങ്ങളും പരിശീലനത്തിനു പുതിയ ഉപകരണങ്ങൾ വാങ്ങുന്ന കാര്യം പറയാൻ ഉദ്യോഗസ്ഥരെ കാണാൻ ഇറങ്ങിയതാണ്. എന്നാൽ, വഴിയിൽ ജമ്മു കാഷ്മീർ പോലീസ് തടഞ്ഞ് അപമര്യാദയായി പെരുമാറാൻ തുടങ്ങി. ഒപ്പമുണ്ടായിരുന്ന പെണ്കുട്ടികളെ പോലീസുകാർ ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ ഗതികെട്ടാണു ടീം അംഗങ്ങൾ ഉൾപ്പടെ അവിടെയുണ്ടായിരുന്ന യുവാക്കളെല്ലാം പോലീസിനു നേരെ തിരിഞ്ഞത്. അവർ പോലീസിനു നേരേ കല്ലെടുത്തെറിഞ്ഞു. തങ്ങളുടെ പ്രതിഷേധത്തിന് താഴ്വരയിൽ പതിവായി നടക്കാറുള്ള കല്ലേറുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അന്നല്ലാതെ മറ്റൊരിക്കലും തങ്ങൾ കല്ലെറിയാനോ മറ്റു പ്രതിഷേധത്തിനോ പോയിട്ടില്ല.
അന്നു കല്ലെറിയേണ്ടിവന്നതിൽ വിഷമമുണ്ട്. എന്നാൽ, തങ്ങളുടെ ടീമംഗങ്ങളുടെ അന്തസിനും അഭിമാന സംരക്ഷണത്തിനും വേണ്ടി നടത്തിയ പ്രതിഷേധം എന്ന നിലയ്ക്കു കുറ്റബോധമില്ലെന്നും അഫ്ഷാൻ പറഞ്ഞു.
സെബി മാത്യു
കാഷ്മീർ താഴ്വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരേ കല്ലെറിഞ്ഞ വിദ്യാർഥികളുടെ മുൻനിരയിൽ നിന്ന അഫ്ഷാന്റെ ചിത്രം രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നിരുന്നു. വളർന്നു വരുന്ന ഫുട്ബോൾ താരമായിരുന്ന അഫ്ഷാന്റെ ജീവിതം അതോടെ ഭീതിയിലും ആശങ്കയിലുമായി. ഇന്നിപ്പോൾ ജമ്മുകാഷ്മീരിന്റെ ആദ്യ വനിത ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമാണ് അഫ്ഷാൻ ആഷിഖ്. ഇരുപത്തിമൂന്നുകാരിയായ അഫ്ഷാൻ കാഷ്മീർ താഴ്വരയിലെ അസംതൃപ്തരായ അസംഖ്യം വിദ്യാർഥികളുടെയും യുവാക്കളുടെയും മാറ്റങ്ങളിലേക്കുള്ള വഴിയിലെ ഉത്തമ മാതൃക കൂടിയാണ്.
ടീം അംഗങ്ങൾക്കൊപ്പം ഡൽഹിയിൽ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണാനെത്തിയ അഫ്ഷാൻ പറഞ്ഞത് കഴിഞ്ഞ കാലങ്ങളിലേക്ക് ഇനി തിരിഞ്ഞു നോക്കുന്നില്ലെന്നാണ്. ജീവിതം അടിമുടി മാറിയിരിക്കുന്നു. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കുന്ന ഒരു വ്യക്തിയായി മാറണം. അതിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറണമെന്നുമാണ് അഫ്ഷാൻ പറഞ്ഞത്.
കല്ലേറിന്റെ മുഖചിത്രമായി താൻ മാറിയ ദിവസത്തെക്കുറിച്ച് അഫ്സാൻ പറയുന്നത് ഇങ്ങനെയാണ്: കഴിഞ്ഞ ഏപ്രിൽ 15നു താനും ടീം അംഗങ്ങളും പരിശീലനത്തിനു പുതിയ ഉപകരണങ്ങൾ വാങ്ങുന്ന കാര്യം പറയാൻ ഉദ്യോഗസ്ഥരെ കാണാൻ ഇറങ്ങിയതാണ്. എന്നാൽ, വഴിയിൽ ജമ്മു കാഷ്മീർ പോലീസ് തടഞ്ഞ് അപമര്യാദയായി പെരുമാറാൻ തുടങ്ങി. ഒപ്പമുണ്ടായിരുന്ന പെണ്കുട്ടികളെ പോലീസുകാർ ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ ഗതികെട്ടാണു ടീം അംഗങ്ങൾ ഉൾപ്പടെ അവിടെയുണ്ടായിരുന്ന യുവാക്കളെല്ലാം പോലീസിനു നേരെ തിരിഞ്ഞത്. അവർ പോലീസിനു നേരേ കല്ലെടുത്തെറിഞ്ഞു. തങ്ങളുടെ പ്രതിഷേധത്തിന് താഴ്വരയിൽ പതിവായി നടക്കാറുള്ള കല്ലേറുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അന്നല്ലാതെ മറ്റൊരിക്കലും തങ്ങൾ കല്ലെറിയാനോ മറ്റു പ്രതിഷേധത്തിനോ പോയിട്ടില്ല.
അന്നു കല്ലെറിയേണ്ടിവന്നതിൽ വിഷമമുണ്ട്. എന്നാൽ, തങ്ങളുടെ ടീമംഗങ്ങളുടെ അന്തസിനും അഭിമാന സംരക്ഷണത്തിനും വേണ്ടി നടത്തിയ പ്രതിഷേധം എന്ന നിലയ്ക്കു കുറ്റബോധമില്ലെന്നും അഫ്ഷാൻ പറഞ്ഞു.
സെബി മാത്യു