ന്യൂഡൽഹി: ലോകത്തിന്റെ വടക്കെ അറ്റത്ത് ഇന്ത്യയുടെ പതാകയേന്താനുള്ള ഒരു അവസരം ഒത്തുവന്നിരിക്കുന്നത് ഒരു മലയാളി യുവാവിന്. ആളിന്റെ പേരും നിയോഗ്. ലോകത്തിലെ ഏറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്സ്ട്രീം എക്സ്പെഡിഷനിൽ ഇന്ത്യയെ പ്രതിനീധീകരിച്ച് ലക്ഷ്യത്തിലേക്കു കുതിക്കാനൊരുങ്ങുകയാണ് പുനലൂർ തുരുത്തിമേക്കതിൽ പരേതനായ രാധാകൃഷ്ണന്റെയും ശ്രീകലയുടെയും മകനായ 26 വയസുള്ള ഈ ചെറുപ്പക്കാരൻ.
എന്നാൽ, ആ ലക്ഷ്യത്തിലെത്തണമെങ്കിൽ സംഘാടകർ ഒരുക്കിയിരിക്കുന്ന വേൾഡ് വൈഡ് റാങ്കിംഗിൽ ഒന്നാമതെത്തണം. സംഘാടകരായ ഫിജിൽറാവൻ പോളാർ ഇന്ത്യ അടക്കമുള്ള 120 രാജ്യങ്ങളിലുള്ളവർക്കായി 12 വിഭാഗങ്ങളിലായി നടത്തുന്ന റാങ്കിംഗ് മത്സരത്തിൽ പാക്കിസ്ഥാൻ സ്വദേശിയായ മുഷാഹിദ് ഷാ നിയോഗിനു വെല്ലുവിളി ഉയർത്തി നിലയുറപ്പിച്ചിട്ടുമുണ്ട്.
യാത്രികരുടെ ലോകത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഫിജിൽറാവൻ പോളാർ എല്ലാ വർഷവും സംഘടിപ്പിക്കുന്ന അതിസാഹസിക യാത്രയായ ആർടിക് പോളാർ എസ്ട്രീം എക്സ്പെഡിഷൻ. ആർടിക് പോളാർ എസ്ട്രീമിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 14 വരെയാണു സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിനു മാത്രം മത്സരത്തിൽ പങ്കാളിയായ നിയോഗ്, ഇതിനോടകം 25,000 വോട്ടുകളുമായി ഒന്നാം നിരയിലുണ്ട്.
വോട്ടെടുപ്പിൽ വിജയിച്ചാൽ അടുത്ത വർഷം ഏപ്രിൽ ആദ്യം നോർവെയിൽ പരിശീലനം നൽകും. മൈനസ് 30 ഡിഗ്രിയിലുള്ള തണുപ്പ് പ്രശ്നമാകില്ലെന്നു നിയോഗ് ദീപികയോടു പറഞ്ഞു.
ജിജി ലൂക്കോസ്
എന്നാൽ, ആ ലക്ഷ്യത്തിലെത്തണമെങ്കിൽ സംഘാടകർ ഒരുക്കിയിരിക്കുന്ന വേൾഡ് വൈഡ് റാങ്കിംഗിൽ ഒന്നാമതെത്തണം. സംഘാടകരായ ഫിജിൽറാവൻ പോളാർ ഇന്ത്യ അടക്കമുള്ള 120 രാജ്യങ്ങളിലുള്ളവർക്കായി 12 വിഭാഗങ്ങളിലായി നടത്തുന്ന റാങ്കിംഗ് മത്സരത്തിൽ പാക്കിസ്ഥാൻ സ്വദേശിയായ മുഷാഹിദ് ഷാ നിയോഗിനു വെല്ലുവിളി ഉയർത്തി നിലയുറപ്പിച്ചിട്ടുമുണ്ട്.
യാത്രികരുടെ ലോകത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഫിജിൽറാവൻ പോളാർ എല്ലാ വർഷവും സംഘടിപ്പിക്കുന്ന അതിസാഹസിക യാത്രയായ ആർടിക് പോളാർ എസ്ട്രീം എക്സ്പെഡിഷൻ. ആർടിക് പോളാർ എസ്ട്രീമിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 14 വരെയാണു സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിനു മാത്രം മത്സരത്തിൽ പങ്കാളിയായ നിയോഗ്, ഇതിനോടകം 25,000 വോട്ടുകളുമായി ഒന്നാം നിരയിലുണ്ട്.
വോട്ടെടുപ്പിൽ വിജയിച്ചാൽ അടുത്ത വർഷം ഏപ്രിൽ ആദ്യം നോർവെയിൽ പരിശീലനം നൽകും. മൈനസ് 30 ഡിഗ്രിയിലുള്ള തണുപ്പ് പ്രശ്നമാകില്ലെന്നു നിയോഗ് ദീപികയോടു പറഞ്ഞു.
ജിജി ലൂക്കോസ്