ന്യൂഡൽഹി: മരിച്ചെന്നു തെറ്റായി രേഖപ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കി മാതാപിതാക്കൾക്കു നൽകിയ ഇരട്ടക്കുട്ടികളിൽ ജീവനുണ്ടെന്നു കണ്ടെ ത്തിയ ആണ്‍കുഞ്ഞും ആറ് ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങി.
സംസ്കാര ചടങ്ങിനിടെ ജീവനുണ്ടെന്നു കണ്ടെത്തിയ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡൽഹിയിലെ മറ്റൊരു ആശുപത്രിയിൽ തീവ്ര ശ്രമങ്ങൾ നടത്തിയിരുന്നു. കുട്ടിയുടെ മരണം രേഖപ്പെടുത്തിയതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അസ്ലം ഖാൻ മാധ്യമങ്ങളെ അറിയിച്ചു.
കുട്ടിയുടെ മരണം തെറ്റായി രേഖപ്പെടുത്തിയ സംഭവത്തിൽ ഡൽഹി ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിക്കെതിരേ അന്വേഷണം തുടരുകയാണ്. കുറ്റക്കാരാണെന്നു കണ്ടെ ത്തി രണ്ടു ഡോക്ടർമാരെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.
സംസ്കാര ചടങ്ങിനിടെ ജീവനുണ്ടെന്നു കണ്ടെത്തിയ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡൽഹിയിലെ മറ്റൊരു ആശുപത്രിയിൽ തീവ്ര ശ്രമങ്ങൾ നടത്തിയിരുന്നു. കുട്ടിയുടെ മരണം രേഖപ്പെടുത്തിയതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അസ്ലം ഖാൻ മാധ്യമങ്ങളെ അറിയിച്ചു.
കുട്ടിയുടെ മരണം തെറ്റായി രേഖപ്പെടുത്തിയ സംഭവത്തിൽ ഡൽഹി ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിക്കെതിരേ അന്വേഷണം തുടരുകയാണ്. കുറ്റക്കാരാണെന്നു കണ്ടെ ത്തി രണ്ടു ഡോക്ടർമാരെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.