ലണ്ടൻ: ശീതയുദ്ധകാലത്ത് ബ്രിട്ടനിലെ യുദ്ധകാര്യ മന്ത്രിയാ യിരുന്ന ജോൺ പ്രൊഫ്യൂമോയുടെ രാജിക്കും തുടർന്ന് ഹാരോൾഡ് മക്മില്ലന്റെ ടോറി മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ച ലൈംഗികാപവാദ-ചാരവൃത്തിക്കേസിലെ നായികയും മുൻ മോഡലുമായ ക്രിസ്റ്റീൻ മാർഗരറ്റ് കീലർ(75) അന്തരിച്ചു.
1963ൽ നിശാക്ലബ്ബിലെ നർത്തകിയായിരുന്ന കീലറും ജോൺ പ്രൊഫ്യൂമോയുമായുള്ള ബന്ധം ഏറെ വിവാദത്തിനിടയാക്കി. ഇതേസമയം തന്നെ കീലർ ബ്രിട്ടനിലെ സോവ്യറ്റ് നേവൽഅറ്റാഷെയുമായും ബന്ധം പുലർത്തിയിരുന്നു.
കീലറിൽനിന്നു റഷ്യക്കാർ രഹസ്യം ചോർത്തിയെന്നു സംശയമുയർന്നു. കീലറുമായുള്ള ബന്ധത്തെക്കുറിച്ചു പാർലമെന്റിൽ നുണ പറഞ്ഞെന്ന ആരോപണത്തെത്തുടർന്നു പ്രൊഫ്യൂമോയ്ക്കു രാജിവയ്ക്കേണ്ടിവന്നു.
1963ൽ നിശാക്ലബ്ബിലെ നർത്തകിയായിരുന്ന കീലറും ജോൺ പ്രൊഫ്യൂമോയുമായുള്ള ബന്ധം ഏറെ വിവാദത്തിനിടയാക്കി. ഇതേസമയം തന്നെ കീലർ ബ്രിട്ടനിലെ സോവ്യറ്റ് നേവൽഅറ്റാഷെയുമായും ബന്ധം പുലർത്തിയിരുന്നു.
കീലറിൽനിന്നു റഷ്യക്കാർ രഹസ്യം ചോർത്തിയെന്നു സംശയമുയർന്നു. കീലറുമായുള്ള ബന്ധത്തെക്കുറിച്ചു പാർലമെന്റിൽ നുണ പറഞ്ഞെന്ന ആരോപണത്തെത്തുടർന്നു പ്രൊഫ്യൂമോയ്ക്കു രാജിവയ്ക്കേണ്ടിവന്നു.