ന്യൂയോർക്ക്: തങ്ങൾക്കു നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞവർക്ക് ടൈം മാഗസിന്റെ പേഴ്സൺ ഒാഫ് ദ ഇൗയർ ബഹുമതി. ദ സൈലൻസ് ബ്രേക്കേഴ്സ്(നിശബ്ദത ഭഞ്ജിച്ചവർ) എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് അംഗീകാരം നല്കിയത്.
ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും തുറന്നു പറയുവാനും അത് അനുഭവിച്ചവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനായും ഹോളിവുഡ് താരം അലീസ മിലാനോ തുടങ്ങിവച്ച മീ റ്റൂ കാന്പയിൻ പിന്നീട് ലോകശ്രദ്ധ നേടുകയായിരുന്നു.
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ, നടൻ കെവിൻ സ്പാസി എന്നിവർക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ചലച്ചിത്രലോകത്തെയടക്കം പല സ്ത്രീകളും തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെ പറ്റി തുറന്നുപറഞ്ഞു രംഗത്തു വന്നു. കഴിഞ്ഞവർഷം പേഴ്സൺ ഓഫ് ദി ഈയർ ആയ ട്രംപിന് ഇത്തവണ റണ്ണർഅപ് പദവി ലഭിച്ചു
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനാണു മൂന്നാം സ്ഥാനം.
ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും തുറന്നു പറയുവാനും അത് അനുഭവിച്ചവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനായും ഹോളിവുഡ് താരം അലീസ മിലാനോ തുടങ്ങിവച്ച മീ റ്റൂ കാന്പയിൻ പിന്നീട് ലോകശ്രദ്ധ നേടുകയായിരുന്നു.
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ, നടൻ കെവിൻ സ്പാസി എന്നിവർക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ചലച്ചിത്രലോകത്തെയടക്കം പല സ്ത്രീകളും തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെ പറ്റി തുറന്നുപറഞ്ഞു രംഗത്തു വന്നു. കഴിഞ്ഞവർഷം പേഴ്സൺ ഓഫ് ദി ഈയർ ആയ ട്രംപിന് ഇത്തവണ റണ്ണർഅപ് പദവി ലഭിച്ചു
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനാണു മൂന്നാം സ്ഥാനം.