ചെന്നൈ: ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ നടൻ വിശാലിന്റെയും ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
പത്രികയിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവിന്റെ വിശദീകരണം. എന്നാൽ, തന്റെ പത്രിക പിന്നീടു സ്വീകരിച്ചെന്നു വിശാൽ അവകാശപ്പെട്ടു. പക്ഷേ, പരിശോധനയിലാണെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്.
തമിഴ് ഫിലിം നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടീനടന്മാരുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽസെക്രട്ടറിയുമാണു വിശാൽ. നിരവധി വൈരുധ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ദീപികയുടെ പത്രിക തള്ളിയത്.
145 സ്ഥാനാർഥികളാണ് ആർകെ നഗറിൽ പത്രിക സമർപ്പിച്ചത്. പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നുവരികയാണ്. ഏഴാം തീയതിവരെ പത്രിക പിൻവലിക്കാം. വിശാലിന്റെയും ദീപയുടെ യും പത്രികകൾ തള്ളിയതോടെ അണ്ണാഡിഎംകെ സ്ഥാനാർഥി ഇ.മധുസൂദനനും ഡിഎംകെ സ്ഥാനാർഥി മരുതു ഗണേഷും തമ്മിലാകും പ്രധാന പോരാട്ടം. അണ്ണാ ഡിഎംകെ വിമതനേതാവ് ടി.ടി.വി. ദിനകരൻ സ്വതന്ത്രനായി രംഗത്തുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തത്തുടർന്നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 21 നാണ് ഉപതെരഞ്ഞെടുപ്പ്. 24 ന് ഫലം പ്രഖ്യാപിക്കും.
പത്രികയിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവിന്റെ വിശദീകരണം. എന്നാൽ, തന്റെ പത്രിക പിന്നീടു സ്വീകരിച്ചെന്നു വിശാൽ അവകാശപ്പെട്ടു. പക്ഷേ, പരിശോധനയിലാണെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്.
തമിഴ് ഫിലിം നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടീനടന്മാരുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽസെക്രട്ടറിയുമാണു വിശാൽ. നിരവധി വൈരുധ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ദീപികയുടെ പത്രിക തള്ളിയത്.
145 സ്ഥാനാർഥികളാണ് ആർകെ നഗറിൽ പത്രിക സമർപ്പിച്ചത്. പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നുവരികയാണ്. ഏഴാം തീയതിവരെ പത്രിക പിൻവലിക്കാം. വിശാലിന്റെയും ദീപയുടെ യും പത്രികകൾ തള്ളിയതോടെ അണ്ണാഡിഎംകെ സ്ഥാനാർഥി ഇ.മധുസൂദനനും ഡിഎംകെ സ്ഥാനാർഥി മരുതു ഗണേഷും തമ്മിലാകും പ്രധാന പോരാട്ടം. അണ്ണാ ഡിഎംകെ വിമതനേതാവ് ടി.ടി.വി. ദിനകരൻ സ്വതന്ത്രനായി രംഗത്തുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തത്തുടർന്നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 21 നാണ് ഉപതെരഞ്ഞെടുപ്പ്. 24 ന് ഫലം പ്രഖ്യാപിക്കും.