കീവ് : മുൻ ജോർജിയൻ പ്രസിഡന്റും യുക്രെയിനിലെ പ്രതിപക്ഷ നേതാവുമായ മിഖായേൽ സകാഷ്വിലിയെ പോലീസ് കസ്റ്റഡിയിൽനിന്നു ജനക്കൂട്ടം മോചിപ്പിച്ചു. യുക്രെയ്ൻ പ്രസിഡന്റ് പൊറോഷെങ്കോവിനെ പുറത്താക്കാൻ സകാഷ്വിലി ജനങ്ങളെ ആഹ്വാനം ചെയ്തു. യുക്രെയ്ൻ സുരക്ഷാസേനയും ജനങ്ങളും തമ്മിൽ ദിവസങ്ങളായി ഏറ്റുമുട്ടൽ നടക്കുകയാണ്.
ചൊവ്വാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കീവിലെ സകാഷ് വിലിയുടെ വസതിയിൽ അദ്ദേഹത്തെ പിടികൂടാനായി പോലീസും സുരക്ഷാസൈനികരും എത്തിയപ്പോൾ അദ്ദേഹം കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്കു ചാടുമെന്നു ഭീഷണി മുഴക്കി. പിന്നീട് പോലീസ് അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ടുപോയപ്പോൾ ജനക്കൂട്ടം തടയുകയും ബലമായി മോചിപ്പിക്കുകയുമായിരുന്നു.
നേരത്തേ സകാഷ്വിലിയും പൊറോഷെങ്കോവും യോജിച്ചു പ്രവർത്തിച്ചിരുന്നു. പൊറോഷെങ്കോയാണ് സകാഷ്വിലിക്കു യുക്രെയ്ൻ പൗരത്വം നൽകിയതും അദ്ദേഹത്തെ എഡേസായിലെ ഗവർണറായി നിയമിച്ചതും.വൈകാതെ അവർ തമ്മിൽ തെറ്റി.
സകാഷ്വിലി സ്വന്തമായി പാർട്ടി രൂപീകരിച്ചതോടെ പൊറോഷെങ്കോ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കി. തുടർന്നു കീവിൽ ഭരണമാറ്റത്തിനായി സകാഷ്വിലി പ്രക്ഷോഭം ശക്തമാക്കി. അഴിമതിക്കേസിൽ ഉൾപ്പെട്ട സകാഷ്വിലിയെ വിട്ടുതരണമെന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ജോർജിയ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കീവ് ഇതുവരെ വഴങ്ങിയിട്ടില്ല.
ചൊവ്വാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കീവിലെ സകാഷ് വിലിയുടെ വസതിയിൽ അദ്ദേഹത്തെ പിടികൂടാനായി പോലീസും സുരക്ഷാസൈനികരും എത്തിയപ്പോൾ അദ്ദേഹം കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴേക്കു ചാടുമെന്നു ഭീഷണി മുഴക്കി. പിന്നീട് പോലീസ് അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ടുപോയപ്പോൾ ജനക്കൂട്ടം തടയുകയും ബലമായി മോചിപ്പിക്കുകയുമായിരുന്നു.
നേരത്തേ സകാഷ്വിലിയും പൊറോഷെങ്കോവും യോജിച്ചു പ്രവർത്തിച്ചിരുന്നു. പൊറോഷെങ്കോയാണ് സകാഷ്വിലിക്കു യുക്രെയ്ൻ പൗരത്വം നൽകിയതും അദ്ദേഹത്തെ എഡേസായിലെ ഗവർണറായി നിയമിച്ചതും.വൈകാതെ അവർ തമ്മിൽ തെറ്റി.
സകാഷ്വിലി സ്വന്തമായി പാർട്ടി രൂപീകരിച്ചതോടെ പൊറോഷെങ്കോ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കി. തുടർന്നു കീവിൽ ഭരണമാറ്റത്തിനായി സകാഷ്വിലി പ്രക്ഷോഭം ശക്തമാക്കി. അഴിമതിക്കേസിൽ ഉൾപ്പെട്ട സകാഷ്വിലിയെ വിട്ടുതരണമെന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ജോർജിയ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കീവ് ഇതുവരെ വഴങ്ങിയിട്ടില്ല.