സനാ: സൗദി ക്യാന്പിലേക്കു കൂറുമാറിയ മുൻ യെമൻ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെ ഇറാൻ പിന്തുണയുള്ള യെമനിലെ ഹൗതി ഷിയാ വിമതർ കൊലപ്പെടുത്തി. തലസ്ഥാനമായ സനായിൽ നടന്ന പോരാട്ടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും സൗദിയിലേക്കു പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിക്കുകയായിരുന്നുവെന്നും വ്യത്യസ്ത റിപ്പോർട്ടുകളാണു പുറത്തുവന്നിട്ടുള്ളത്.
സാലിഹിന്റെ മൃതദേഹം ട്രക്കിൽ വച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തലയിൽ വെടിയേറ്റതായി കാണാം. സനാ യിലെ സാലിഹിന്റെ വീട് നേര ത്തേ ഹൗതികൾ ബോംബ് വച്ചു ത കർത്തിരുന്നു.
സാലിഹ് കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ ജനറൽ പീപ്പിൾസ് കോൺഗ്രസ് പാർട്ടി സ്ഥിരീകരിച്ചു. രാജ്യദ്രോഹികളുടെ നേതാവ് കൊല്ലപ്പെട്ടെന്നു ഹൗതി നിയന്ത്രണത്തിലുള്ള അൽ മസീറാ ടിവി പറഞ്ഞു.
സൗദി സഖ്യത്തിന്റെ പിന്തുണയോടെ ഏഡൻ ആസ്ഥാനമായി ഭരിക്കുന്ന യെമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ അനുകൂലിക്കുന്ന സൈനികരെ കഴിഞ്ഞയാഴ്ചവരെ ഹൗതികളും സാലിഹിന്റെ അനുയായികളും സംയുക്തമായാണു നേരിട്ടത്.
പെട്ടെന്നു ഹൗതികളുമായി തെറ്റിയ സാലിഹ് സൗദി അറേബ്യൻ സഖ്യവുമായി അടുക്കുകയായിരുന്നു. യെമനെതിരേയുള്ള സൗദി ഉപരോധം പിൻവലിച്ചാൽ സൗദി സഖ്യവുമായി ചർച്ചയാകാമെന്നു ശനിയാഴ്ച സാലിഹ് പ്രഖ്യാപിച്ചു. സൗദി സഖ്യം ഇതിനെ സ്വാഗതം ചെയ്തു. എന്നാൽ, സാലിഹ് പിന്നിൽനിന്നു കുത്തിയെന്നു ഹൗതികൾ ആരോപിച്ചു.
സനായിലെ പ്രധാന മോസ്കിന്റെ നിയന്ത്രണം സംബന്ധിച്ചുള്ള തർക്കത്തിന്റെയും മറ്റും പേരിൽ സാലിഹിനെ പിന്തുണയ്ക്കുന്ന ഗോത്രവർഗക്കാരും ഹൗതികളും തമ്മിൽ ഇതിനു മുന്പേ പോരാട്ടം ആരംഭിച്ചിരുന്നു.
ബുധനാഴ്ചയ്ക്കുശേഷം ഇതുവരെ സനായിൽ 125 പേർ കൊല്ലപ്പെടുകയും 238 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സാലിഹിന്റെ ഭടന്മാർക്കാണ് ഏറെ നഷ്ടം സംഭവിച്ചത്.
സാലിഹിന്റെ കൂറുമാറ്റത്തെത്തുടർന്നുണ്ടായ പ്രതിസന്ധി അദ്ദേഹത്തിന്റെയും അദ്ദേഹത്തെ പിന്തുണച്ചിരുന്ന ക്രിമിനലുകളുടെയും മരണത്തോടെ അവസാനിച്ചെന്നു സനാ ഭരിക്കുന്ന ഹൗതി വിമതരുടെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ മസീറാ ടിവി പറഞ്ഞു.
ഇതിനിടെ, സനായിലേക്കു മാർച്ച് ചെയ്യാൻ സൈന്യത്തിനു നിലവിലുള്ള യെമൻ പ്രസിഡന്റ് ഹാദി ഉത്തരവു നൽകിയതായി റിപ്പോർട്ടുണ്ട്. ഹാദിയെ അനുകൂലിക്കുന്ന സൗദി സഖ്യം സനായിൽ വ്യാപകമായ വ്യോമാക്രമണം ആരംഭിച്ചു.
മൂന്നു പതിറ്റാണ്ടോളം യെമനിൽ ഭരണം നടത്തിയ 75കാരനായ സാലിഹ് അറബിവസന്തത്തിന്റെ മുന്നേറ്റത്തെത്തുടർന്ന് 2011ൽ സ്ഥാനമൊഴിയാൻ നിർബന്ധിതനാവുകയായിരുന്നു.
സാലിഹിന്റെ മൃതദേഹം ട്രക്കിൽ വച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തലയിൽ വെടിയേറ്റതായി കാണാം. സനാ യിലെ സാലിഹിന്റെ വീട് നേര ത്തേ ഹൗതികൾ ബോംബ് വച്ചു ത കർത്തിരുന്നു.
സാലിഹ് കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ ജനറൽ പീപ്പിൾസ് കോൺഗ്രസ് പാർട്ടി സ്ഥിരീകരിച്ചു. രാജ്യദ്രോഹികളുടെ നേതാവ് കൊല്ലപ്പെട്ടെന്നു ഹൗതി നിയന്ത്രണത്തിലുള്ള അൽ മസീറാ ടിവി പറഞ്ഞു.
സൗദി സഖ്യത്തിന്റെ പിന്തുണയോടെ ഏഡൻ ആസ്ഥാനമായി ഭരിക്കുന്ന യെമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ അനുകൂലിക്കുന്ന സൈനികരെ കഴിഞ്ഞയാഴ്ചവരെ ഹൗതികളും സാലിഹിന്റെ അനുയായികളും സംയുക്തമായാണു നേരിട്ടത്.
പെട്ടെന്നു ഹൗതികളുമായി തെറ്റിയ സാലിഹ് സൗദി അറേബ്യൻ സഖ്യവുമായി അടുക്കുകയായിരുന്നു. യെമനെതിരേയുള്ള സൗദി ഉപരോധം പിൻവലിച്ചാൽ സൗദി സഖ്യവുമായി ചർച്ചയാകാമെന്നു ശനിയാഴ്ച സാലിഹ് പ്രഖ്യാപിച്ചു. സൗദി സഖ്യം ഇതിനെ സ്വാഗതം ചെയ്തു. എന്നാൽ, സാലിഹ് പിന്നിൽനിന്നു കുത്തിയെന്നു ഹൗതികൾ ആരോപിച്ചു.
സനായിലെ പ്രധാന മോസ്കിന്റെ നിയന്ത്രണം സംബന്ധിച്ചുള്ള തർക്കത്തിന്റെയും മറ്റും പേരിൽ സാലിഹിനെ പിന്തുണയ്ക്കുന്ന ഗോത്രവർഗക്കാരും ഹൗതികളും തമ്മിൽ ഇതിനു മുന്പേ പോരാട്ടം ആരംഭിച്ചിരുന്നു.
ബുധനാഴ്ചയ്ക്കുശേഷം ഇതുവരെ സനായിൽ 125 പേർ കൊല്ലപ്പെടുകയും 238 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സാലിഹിന്റെ ഭടന്മാർക്കാണ് ഏറെ നഷ്ടം സംഭവിച്ചത്.
സാലിഹിന്റെ കൂറുമാറ്റത്തെത്തുടർന്നുണ്ടായ പ്രതിസന്ധി അദ്ദേഹത്തിന്റെയും അദ്ദേഹത്തെ പിന്തുണച്ചിരുന്ന ക്രിമിനലുകളുടെയും മരണത്തോടെ അവസാനിച്ചെന്നു സനാ ഭരിക്കുന്ന ഹൗതി വിമതരുടെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ മസീറാ ടിവി പറഞ്ഞു.
ഇതിനിടെ, സനായിലേക്കു മാർച്ച് ചെയ്യാൻ സൈന്യത്തിനു നിലവിലുള്ള യെമൻ പ്രസിഡന്റ് ഹാദി ഉത്തരവു നൽകിയതായി റിപ്പോർട്ടുണ്ട്. ഹാദിയെ അനുകൂലിക്കുന്ന സൗദി സഖ്യം സനായിൽ വ്യാപകമായ വ്യോമാക്രമണം ആരംഭിച്ചു.
മൂന്നു പതിറ്റാണ്ടോളം യെമനിൽ ഭരണം നടത്തിയ 75കാരനായ സാലിഹ് അറബിവസന്തത്തിന്റെ മുന്നേറ്റത്തെത്തുടർന്ന് 2011ൽ സ്ഥാനമൊഴിയാൻ നിർബന്ധിതനാവുകയായിരുന്നു.