ന്യൂഡൽഹി: പന്ത്രണ്ടു മണിക്കൂറിന്റെ ഇടവേളയിൽ രാജ്യത്ത് അപകടത്തിൽപ്പെട്ടത് നാല് ട്രെയിനുകൾ. ട്രെയിൻ പാളം തെറ്റിയും എൻജിൻ വേർപെട്ടും ഉൾപ്പെടെ അപകടങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ ഏഴു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എഴു മുതൽ ഇന്നലെ പുലർച്ചെ ഏഴുവരെയുള്ള സമയത്താണ് അപകടപരന്പര.
വ്യാഴാഴ്ച രാത്രി 7.19ന് ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലായിരുന്നു ആദ്യ അപകടം. സമീപമുള്ള അമേത്തിയിലെ മുസാഫിർഖാന പോലീസ് സ്റ്റേഷൻ പരിധിയിൽ ആളില്ലാത്ത ലെവൽക്രോസിലൂടെ വന്ന ബൊലെറോ ജീപ്പിൽ ലോക്കൽ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാലു പേർ മരിച്ചു, രണ്ടുപേർക്കു പരിക്കേറ്റു.
ഇന്നലെ പുലർച്ചെ 4.18ന് മണിക്പുരിൽ അടുത്ത അപകടം. വാസ്കോ ഡാ ഗാമ-പാറ്റ്ന എക്സ്പ്രസിന്റെ 13 കോച്ചുകൾ പാളംതെറ്റിയതിനെത്തുടർന്ന് ആറുവയസുകാരനുൾപ്പെടെ മൂന്നുപേർക്കു ജീവഹാനി സംഭവിച്ചു. ഒന്പതു പേർക്കാണു പരിക്കേറ്റത്. റെയിൽവേ സ്റ്റേഷൻ വിട്ടയുടൻ ആയിരുന്നു പാറ്റ്നയിലേക്കുള്ള പാസഞ്ചർ ട്രെയിൻ അപകടത്തിൽപ്പെട്ടത്. അപകടതീവ്രത കുറഞ്ഞത് ഇതുമൂലമാണ്. പാളത്തിലെ വിള്ളലാണ് അപകടകാരണം. രണ്ടു മണിക്കൂറിനു ശേഷം ഒഡീഷയിലെ രഘുനാഥ്പുരിനും ഗോരക്നാഥിനും ഇടയിൽ പാരദ്വീപിൽനിന്ന് കട്ടക്കിലേക്കു വരികയായിരുന്ന ചരക്കുതീവണ്ടിപാളംതെറ്റി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടതുൾപ്പെടെ കഷ്ടനഷ്ടങ്ങളായിരുന്നു ഫലം.
യുപിയിലെ സഹാരൻപുരിലായിരുന്നു മറ്റൊരു അപകടം. പുലർച്ചെ 2.35ന് ജമ്മു-പാറ്റ്ന അർച്ചന എക്സ്പ്രസിൽനിന്ന് എൻജിൻ വേർപെട്ടുപോയി. രണ്ടുതവണ അപകടം ആവർത്തിച്ചു. ഇതേത്തുടർന്നു പുതിയ എൻജിൻ ഘടിപ്പിക്കാൻ അധികൃതർ നിർദേശം നൽകി. സുരക്ഷാമാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കി രാത്രി 7:25 ഓടെയാണു യാത്ര പുനരാരംഭിച്ചത്.
വ്യാഴാഴ്ച രാത്രി 7.19ന് ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലായിരുന്നു ആദ്യ അപകടം. സമീപമുള്ള അമേത്തിയിലെ മുസാഫിർഖാന പോലീസ് സ്റ്റേഷൻ പരിധിയിൽ ആളില്ലാത്ത ലെവൽക്രോസിലൂടെ വന്ന ബൊലെറോ ജീപ്പിൽ ലോക്കൽ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാലു പേർ മരിച്ചു, രണ്ടുപേർക്കു പരിക്കേറ്റു.
ഇന്നലെ പുലർച്ചെ 4.18ന് മണിക്പുരിൽ അടുത്ത അപകടം. വാസ്കോ ഡാ ഗാമ-പാറ്റ്ന എക്സ്പ്രസിന്റെ 13 കോച്ചുകൾ പാളംതെറ്റിയതിനെത്തുടർന്ന് ആറുവയസുകാരനുൾപ്പെടെ മൂന്നുപേർക്കു ജീവഹാനി സംഭവിച്ചു. ഒന്പതു പേർക്കാണു പരിക്കേറ്റത്. റെയിൽവേ സ്റ്റേഷൻ വിട്ടയുടൻ ആയിരുന്നു പാറ്റ്നയിലേക്കുള്ള പാസഞ്ചർ ട്രെയിൻ അപകടത്തിൽപ്പെട്ടത്. അപകടതീവ്രത കുറഞ്ഞത് ഇതുമൂലമാണ്. പാളത്തിലെ വിള്ളലാണ് അപകടകാരണം. രണ്ടു മണിക്കൂറിനു ശേഷം ഒഡീഷയിലെ രഘുനാഥ്പുരിനും ഗോരക്നാഥിനും ഇടയിൽ പാരദ്വീപിൽനിന്ന് കട്ടക്കിലേക്കു വരികയായിരുന്ന ചരക്കുതീവണ്ടിപാളംതെറ്റി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടതുൾപ്പെടെ കഷ്ടനഷ്ടങ്ങളായിരുന്നു ഫലം.
യുപിയിലെ സഹാരൻപുരിലായിരുന്നു മറ്റൊരു അപകടം. പുലർച്ചെ 2.35ന് ജമ്മു-പാറ്റ്ന അർച്ചന എക്സ്പ്രസിൽനിന്ന് എൻജിൻ വേർപെട്ടുപോയി. രണ്ടുതവണ അപകടം ആവർത്തിച്ചു. ഇതേത്തുടർന്നു പുതിയ എൻജിൻ ഘടിപ്പിക്കാൻ അധികൃതർ നിർദേശം നൽകി. സുരക്ഷാമാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കി രാത്രി 7:25 ഓടെയാണു യാത്ര പുനരാരംഭിച്ചത്.