ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉപതെരഞ്ഞെടുപ്പിൽ സമർപ്പിച്ച രേഖകളിലെ വിരലടയാളവും പരപ്പന അഗ്രഹാര ജയിലിലുള്ള വിരലടയാളവും ഒത്തുനോക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്ന് ജയലളിതയുടെ വിരലടയാള രേഖകൾ സമർപ്പിക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയോട് (യുഐഡിഎഐ) ജസ്റ്റീസ് പി. വേൽമുരുഗൻ ഉത്തരവിട്ടു.
പരപ്പന അഗ്രഹാര ജയിൽ അധികൃതരും യുഐഡിഎഐയും ഡിസംബർ എട്ടിനു മുന്പായി വിരലടയാളം സംബന്ധിച്ച രേഖകൾ സമർപ്പിക്കണമെന്നാണു നിർദേശം. തിരിപ്പാരൻകുൺട്രം മണ്ഡലത്തിൽനിന്ന് വിജയിച്ച അണ്ണാ ഡിഎംകെ സ്ഥാനാർഥി എ.കെ. ബോസിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോറ്റ ഡിഎംകെ സ്ഥാനാർഥി പി. ശരവണനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അണ്ണാ ഡിഎംകെ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് രേഖകൾ വ്യാജമാണെന്നാണു ശരവണന്റെ ആരോപണം.
അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തിൽ മത്സരിക്കുന്നതിനായി ബോസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജയലളിതയുടെ വിരലടയാളമുണ്ട്. ജയലളിത അബോധാവസ്ഥയിൽ കിടന്ന സമയത്താണ് തെരഞ്ഞെടുപ്പ് രേഖയിൽ അവരുടെ വിരലടയാളം പതിച്ചതെന്നാണ് ആരോപണം. ഇതിനെത്തുടർന്നാണ് വിരലടയാളം സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ജയിൽ അധികൃതർക്കും യുഐഡിഎഐയ്ക്കും ഹൈക്കോടതി നിർദേശം നല്കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സന്പാദനക്കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയലളിത 21 ദിവസം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ഈ സമയം ജയിൽ അധികൃതർ ശേഖരിച്ച വിരലടയാളം ഹാജരാക്കാനാണ് നിർദേശം.
പരപ്പന അഗ്രഹാര ജയിൽ അധികൃതരും യുഐഡിഎഐയും ഡിസംബർ എട്ടിനു മുന്പായി വിരലടയാളം സംബന്ധിച്ച രേഖകൾ സമർപ്പിക്കണമെന്നാണു നിർദേശം. തിരിപ്പാരൻകുൺട്രം മണ്ഡലത്തിൽനിന്ന് വിജയിച്ച അണ്ണാ ഡിഎംകെ സ്ഥാനാർഥി എ.കെ. ബോസിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോറ്റ ഡിഎംകെ സ്ഥാനാർഥി പി. ശരവണനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അണ്ണാ ഡിഎംകെ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് രേഖകൾ വ്യാജമാണെന്നാണു ശരവണന്റെ ആരോപണം.
അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തിൽ മത്സരിക്കുന്നതിനായി ബോസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജയലളിതയുടെ വിരലടയാളമുണ്ട്. ജയലളിത അബോധാവസ്ഥയിൽ കിടന്ന സമയത്താണ് തെരഞ്ഞെടുപ്പ് രേഖയിൽ അവരുടെ വിരലടയാളം പതിച്ചതെന്നാണ് ആരോപണം. ഇതിനെത്തുടർന്നാണ് വിരലടയാളം സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ജയിൽ അധികൃതർക്കും യുഐഡിഎഐയ്ക്കും ഹൈക്കോടതി നിർദേശം നല്കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സന്പാദനക്കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയലളിത 21 ദിവസം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ഈ സമയം ജയിൽ അധികൃതർ ശേഖരിച്ച വിരലടയാളം ഹാജരാക്കാനാണ് നിർദേശം.