ചെന്നൈ: കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ വേണ്ടിയുള്ള പോരാട്ടത്തിൽ തെന്നിന്ത്യൻ താരം തൃഷ യുനിസെഫിനൊപ്പം കൈകോർക്കുകയാണ്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി നൽകുന്ന 'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി തൃഷക്ക് സമ്മാനിച്ചു. യുനിസെഫ് കേരളാ തമിഴ്നാട് മേധാവി ജോബ് സഖറിയയാണ് താരത്തിന്റെ പദവി സമ്മാനിച്ചത്. യുനിസെഫിന്റെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ നായികയാണ് തൃഷ.
അനീമിയ, ശൈശവ വിവാഹം, ബാലവേല, ബാലചൂഷണം എന്നിവയുടെ കെടുതികൾ നേരിടുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കാണ് തൃഷ പിന്തുണ നൽകുക. കേരളത്തിലെയും തമിഴ്നാട്ടിലെയും കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാവും പ്രഥമ പരിഗണന.
ചടങ്ങിൽ പങ്കെടുത്ത 50 കുട്ടികളുമായി സംവദിച്ച തൃഷ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ചടങ്ങിൽ തമിഴ്നാട് സംസ്ഥാന ബാലാവവകാശ കമ്മീഷൻ അധ്യക്ഷ എം.പി.നിർമല, യുനിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് സുഗത റോയി തുടങ്ങിയവരും പങ്കെടുത്തു.
അനീമിയ, ശൈശവ വിവാഹം, ബാലവേല, ബാലചൂഷണം എന്നിവയുടെ കെടുതികൾ നേരിടുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കാണ് തൃഷ പിന്തുണ നൽകുക. കേരളത്തിലെയും തമിഴ്നാട്ടിലെയും കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാവും പ്രഥമ പരിഗണന.
ചടങ്ങിൽ പങ്കെടുത്ത 50 കുട്ടികളുമായി സംവദിച്ച തൃഷ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ചടങ്ങിൽ തമിഴ്നാട് സംസ്ഥാന ബാലാവവകാശ കമ്മീഷൻ അധ്യക്ഷ എം.പി.നിർമല, യുനിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് സുഗത റോയി തുടങ്ങിയവരും പങ്കെടുത്തു.