ഹരാരേ: മുപ്പത്തിയേഴു വർഷം ദീർഘിച്ച റോബർട്ട് മുഗാബെ യുഗത്തിന് അന്ത്യംകുറിച്ച്, സിംബാബ്വേയുടെ ഇടക്കാല പ്രസിഡന്റായി അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന എമേഴ്സൺ എംനൻഗാഗ്വ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ നിശ്ചയപ്രകാരം അടുത്തവർഷം തെരഞ്ഞെടുപ്പു നടത്തുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും എമേഴ്സൺ ഉറപ്പു നൽകി.
തലസ്ഥാനമായ ഹരാരെയുടെ പ്രാന്തത്തിലുള്ള സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ചൊവ്വാഴ്ച രാജിവച്ച 93കാരനായ മുൻ പ്രസിഡന്റ് മുഗാബെയും പത്നിയും ചടങ്ങിനെത്തിയില്ല. സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാനെത്തിയ വൻജനാവലി ആഹ്ളാദാരവത്തോടെയാണു എമേഴ്സനെ ശ്രവിച്ചത്.
മുഴുവൻ സിംബാബ്വേക്കാരെയും ഒരുമിച്ചു നിർത്തുമെന്നു പറഞ്ഞ 75കാരനായ എമേഴ്സൺ മുഗാബെയെ പ്രശംസിക്കാനും മറന്നില്ല.മുഗാബെയുടെ ഏകാധിപത്യഭരണകാലത്ത് അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിച്ച എമേഴ്സനെ ചീങ്കണ്ണിയെന്നാണു സിംബാബ്വേക്കാർ വിളിക്കുന്നത്.
1980കളിൽ ആയിരക്കണക്കിനു സിവിലിയന്മാർ കൊല്ലപ്പെട്ട ആഭ്യന്തരസംഘർഷകാലത്ത് ഇന്റലിജൻസ് മേധാവിയായിരുന്ന എമേഴ്സൺ കൂട്ടക്കൊലയ്ക്കു സൈന്യമാണ് ഉത്തരവാദിയെന്നു പറഞ്ഞു കൈയൊഴിയുകയാണു ചെയ്തത്. സിംബാബ്വേയിൽ ജനാധിപത്യത്തിന്റെ വളർച്ചയ്ക്കു ശ്രമിക്കുമെന്നും സന്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നുമുള്ള പുതിയ പ്രസിഡന്റിന്റെ വാഗ്ദാനം എത്രത്തോളം നടപ്പാക്കാനാവുമെന്നു സംശയമുണ്ട്.
വിദേശനിക്ഷേപങ്ങൾക്കു സംരക്ഷണം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മുഗാബെയുടെ കാലത്ത് പ്രധാന വ്യവസായങ്ങൾ ദേശസാത്കരിച്ചിരുന്നു. മുൻകാല ചെയ്തികളുടെ പേരിൽ തങ്ങളെ ശിക്ഷിച്ച ലോകരാഷ്ട്രങ്ങൾ വീണ്ടുവിചാരത്തിനു തയാറാവണമെന്നും പുതിയ പ്രസിഡന്റ് അഭ്യർഥിച്ചു.
തലസ്ഥാനമായ ഹരാരെയുടെ പ്രാന്തത്തിലുള്ള സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ചൊവ്വാഴ്ച രാജിവച്ച 93കാരനായ മുൻ പ്രസിഡന്റ് മുഗാബെയും പത്നിയും ചടങ്ങിനെത്തിയില്ല. സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാനെത്തിയ വൻജനാവലി ആഹ്ളാദാരവത്തോടെയാണു എമേഴ്സനെ ശ്രവിച്ചത്.
മുഴുവൻ സിംബാബ്വേക്കാരെയും ഒരുമിച്ചു നിർത്തുമെന്നു പറഞ്ഞ 75കാരനായ എമേഴ്സൺ മുഗാബെയെ പ്രശംസിക്കാനും മറന്നില്ല.മുഗാബെയുടെ ഏകാധിപത്യഭരണകാലത്ത് അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിച്ച എമേഴ്സനെ ചീങ്കണ്ണിയെന്നാണു സിംബാബ്വേക്കാർ വിളിക്കുന്നത്.
1980കളിൽ ആയിരക്കണക്കിനു സിവിലിയന്മാർ കൊല്ലപ്പെട്ട ആഭ്യന്തരസംഘർഷകാലത്ത് ഇന്റലിജൻസ് മേധാവിയായിരുന്ന എമേഴ്സൺ കൂട്ടക്കൊലയ്ക്കു സൈന്യമാണ് ഉത്തരവാദിയെന്നു പറഞ്ഞു കൈയൊഴിയുകയാണു ചെയ്തത്. സിംബാബ്വേയിൽ ജനാധിപത്യത്തിന്റെ വളർച്ചയ്ക്കു ശ്രമിക്കുമെന്നും സന്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നുമുള്ള പുതിയ പ്രസിഡന്റിന്റെ വാഗ്ദാനം എത്രത്തോളം നടപ്പാക്കാനാവുമെന്നു സംശയമുണ്ട്.
വിദേശനിക്ഷേപങ്ങൾക്കു സംരക്ഷണം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മുഗാബെയുടെ കാലത്ത് പ്രധാന വ്യവസായങ്ങൾ ദേശസാത്കരിച്ചിരുന്നു. മുൻകാല ചെയ്തികളുടെ പേരിൽ തങ്ങളെ ശിക്ഷിച്ച ലോകരാഷ്ട്രങ്ങൾ വീണ്ടുവിചാരത്തിനു തയാറാവണമെന്നും പുതിയ പ്രസിഡന്റ് അഭ്യർഥിച്ചു.