വാഷിംഗ്ടൺ ഡിസി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ച പാക്കിസ്ഥാന്റെ നടപടിയിൽ യുഎസ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. സയിദിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീതർ ന്യൂയെർട്ട് പറഞ്ഞു.
അമേരിക്കൻ സർക്കാർ സയിദിന്റെ തലയ്ക്ക് ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്.
കാഷ്മീരിനുവേണ്ടി ശബ്ദമുയർത്തിയതിനാണു തന്നെ തടങ്കലിലാക്കിയതെന്നു ലാഹോറിലെ വസതിക്കു മുന്നിൽ തടിച്ചുകൂടിയ അനുയായികളോടു സയിദ് പറഞ്ഞു.
ഭീകരരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ പാക് സർക്കാർ കാണിക്കുന്ന അലംഭാവത്തിനുദാഹരണമാണു സയിദിന്റെ മോചനമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
അമേരിക്കൻ സർക്കാർ സയിദിന്റെ തലയ്ക്ക് ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്.
കാഷ്മീരിനുവേണ്ടി ശബ്ദമുയർത്തിയതിനാണു തന്നെ തടങ്കലിലാക്കിയതെന്നു ലാഹോറിലെ വസതിക്കു മുന്നിൽ തടിച്ചുകൂടിയ അനുയായികളോടു സയിദ് പറഞ്ഞു.
ഭീകരരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ പാക് സർക്കാർ കാണിക്കുന്ന അലംഭാവത്തിനുദാഹരണമാണു സയിദിന്റെ മോചനമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.