നാഗ്പുർ: വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ വിക്കറ്റ് വേട്ട കൊടുമ്പിരിക്കൊണ്ടപ്പോള്‍ ലങ്കയ്ക്ക് റണ്‍ സമ്പാദ്യം 205ല്‍ ഒതുക്കേണ്ടി വന്നു. ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിലെ ആദ്യദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്സെടുത്തിട്ടുണട്്. നാലു വിക്കറ്റ് നേടിയ ആര്. അശ്വിനും മൂന്നു വിക്കറ്റ് വീതം നേടിയ ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം കാഴ്ചവച്ചു.
ഈ പരമ്പരയില്‍ രണ്ടാംതവണയാണ് ശ്രീലങ്ക ടോസ് നേടുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നേരിട്ട ടീമില്‍ അഴിച്ചു പണികളൊന്നും നടത്താതെയാണ് ലങ്ക രണ്ടാം ടെസ്റ്റിനെത്തിയത്. അതേസമയം ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങളാണുള്ളത്. ശിഖര്‍ ധവാന്റെ അഭാവത്തില്‍ മുരളി വിജയ് ടീമിലെത്തി. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കിക്കൊണ്ട് കോഹ്ലി, ഭുവനേശ്വര്‍ കുമാറിനു വിശ്രമമനുവദിച്ചു. ഇഷാന്ത് ശര്‍മയുടെ വരവാണ് മറ്റൊന്ന്്. ഈ തീരുമാനം ശരിയാണെന്നു ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് ഇഷാന്ത് കാഴ്ച വച്ചതും. ലങ്കയുടെ മൂന്നു വിക്കറ്റുകളാണ് ഇഷാന്ത് സ്വന്തമാക്കിയത്. 14 ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് ഇഷാന്ത് നേട്ടം കൊയ്തത്. ആദ്യസെഷനേക്കാള് അല്പം കൂടി ശ്രദ്ധയോടെയാണ് ലങ്ക രണ്ടാം സെഷന് കൈകാര്യം ചെയ്തത്. ചണ്ഡിമലാണ് ഇതിന്റെ അടയാളങ്ങള്‍ ആദ്യം കാണിച്ചത്. ചണ്ഡിമല്‍(57) തിരിമണ്ണ (51) എന്നിവർ അര്‍ധശതകം നേടി.
രണ്ടാമത് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം, ലങ്കയെ 205ല്‍ പിടിച്ചുകെട്ടിയതില്‍ നിന്നുണ്ടായ ആത്മവിശ്വാസത്തിന്റെ ഉപോല്പന്നമായെത്തിയ അലംഭാവത്തോടെയായിരുന്നു. അതിനു നല്‍കേണ്ടി വന്ന വില കെ.എല്‍ രാഹുലിന്റെ വിക്കറ്റായിരുന്നു. ഏഴു റണ്‍സ് മാത്രമാണ് രാഹുലിന്റെ സംഭാവന.
ലങ്ക 205നു പുറത്ത്
12:35 AM Nov 25, 2017 | Deepika.com